തിരുവനന്തപുരം : സ്ത്രീധന നിരോധന നിയമം നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിരുത്തരവാദിത്വം കാണിച്ചുവെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ലക്ഷ്മിപ്രിയ ആരോപിച്ചു. കേരളത്തില്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ കാരണം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതും കൊല്ലപ്പെടുന്നതും തുടര്‍ക്കഥയാവുകയാണ്. സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നെങ്കില്‍ കൊല്ലം നിലമേലില്‍ വിസ്മയ എന്ന പെണ്‍കുട്ടിയുടെ ജീവന് നഷ്ടപ്പെടില്ലായിരുന്നു.
ഇനിയും സ്ത്രീധനത്തിന്റെ പേരില്‍ കേരളത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന് പോലും ഇല്ലാതാവരുത്. പെണ്‍കുട്ടിയുടെ വിവാഹസമയത്ത് സ്ത്രീധനം കൊടുക്കുന്നതിനു പകരം പെണ്‍കുട്ടിക്ക് മികച്ച വിദ്യാഭ്യാസം നേടിക്കൊടുക്കാനും, സ്വന്തം നിലയില്‍ ഏത് പ്രതിസന്ധികളെയും അതിജീവിച്ചു ജീവിക്കുന്ന തരത്തില്‍ ചിന്തിക്കുവാന്‍ സമൂഹം തയ്യാറാവണമെന്നും, സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കണമെന്നും ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: