കട്ടപ്പന: ഹൈറേഞ്ചിലെ ഒട്ടുമിക്ക കര്‍ഷകരുടെയും പ്രധാന വരുമാനങ്ങളില്‍ ഒന്നാണ് കൊക്കോ കൃഷി. കൃത്യമായ ഇടവേളകളില്‍ ലഭിച്ച് പോന്നിരുന്ന വിളവായതിനാല്‍ കൊക്കോ കൃഷിയെ കര്‍ഷകര്‍ ആശ്രയിച്ചിരുന്നത്. കൊവിഡ് കാലത്ത് ഒരു പരിധി വരെ സഹായമായിരുന്ന കൊക്കോ കൃഷി പിന്നീട് വിലയിടിവിന്റെ വക്കിലേത്തിയിരുന്നു.
കൊവിഡ് കാലത്ത് കൊക്കോ വില ഇടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കൊവിഡ് വ്യാപനമാണ് വിലയിലെ ഇടിവിനു കാരണമായത്. ഇത് കൂടാതെ കാലാവസ്ഥ വ്യതിയാനവും കൃഷിയെ വളരെയധികം ബാധിച്ചു. ഓരോ മേഖലയിലെ കാലാവസ്ഥ വ്യതിയാനവും വില കുറയാന്‍ കാരണമായി.വില കുറഞ്ഞാലും നല്ല വിളവുണ്ടായിരുന്നെങ്കില്‍ താത്കാലിക ആശ്വാസമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഉണങ്ങിയ പരിപ്പിന് കിലോയ്ക്ക് 200 രൂപ വരെ കിട്ടിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ 130-ല്‍ താഴെ മാത്രമാണ് വിപണിയില്‍ വില കിട്ടുന്നത്. പച്ചകായയ്ക്ക് 60 നിന്ന് 35 ആയി കുറഞ്ഞു. റബറിന് വില കുറഞ്ഞ കാലത്താണ് പ്രദേശത്ത് കൊക്കോ കൃഷി വ്യാപകമായത്. റബര്‍ കൃഷിയും, കുരുമുളക് കൃഷിയും നഷ്ടത്തിലായി നട്ടംതിരിഞ്ഞ കാലത്ത് കൊക്കോയില്‍ നിന്നുള്ള വരുമാനമാണ് കര്‍ഷകരെ നിലനിര്‍ത്തിയത്.
റബറില്‍ നിന്നുള്ള വരുമാനം കുറയുന്ന മഴക്കാലങ്ങളില്‍ കൊക്കോ, കര്‍ഷകര്‍ക്ക് ആശ്രയമായിരുന്നു. പൊതു മേഖല സ്ഥാപനമായ കാംകോയും, കാഡ്ബെറീസുമാണ് കൊക്കോ പ്രധാനമായും വാങ്ങിയിരുന്നത്. കൊവിഡിലെ വില്പന മാന്ദ്യം ഇവര്‍ പെട്ടെന്ന് വിപണിയില്‍ നിന്ന് പിന് വാങ്ങിയിരുന്നു. രണ്ടാം തരംഗത്തിനു മാസങ്ങള്‍ക്കു മുമ്പ് ശക്തിപ്രാപിച്ച് വന്നിരുന്നെങ്കിലും പിന്നീട് വീണ്ടും തകര്‍ച്ചയുടെ വക്കിലേക്ക് എത്തി.
അപ്പോഴും ഇടത്തരം വ്യാപാരികള്‍ കൊക്കോ പരിപ്പ് വാങ്ങല്‍ തുടര്‍ന്നെങ്കിലും വിപണിയില്‍ എടുക്കാന്‍ ആളില്ലെന്ന കാര്യം പറഞ്ഞ് വില പെട്ടെന്ന് കുറയ്ക്കുകയായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രധാന വ്യാപാരികള്‍ കച്ചവടത്തില്‍ നിന്ന് പിന്തിരിയുകയും, ചെറികിട വ്യാപാരികള്‍ പരിപ്പ് എടുക്കുകയും ചെയ്യുന്നതില്‍ വന്‍ നഷ്ടമാണ് ഈ കര്‍ഷകര്‍ അനുഭവിക്കുന്നത്.
ചെടികള്‍ക്ക് രോഗബാധ
ചെടികള്ക്കുകുന്ന രോഗബാധയുമാണ് ഇപ്പോള്‍ കൊക്കോയുടെ ഉത്പാദനത്തെ ബാധിച്ചിരിക്കുന്നത്. കുമിള്‍രോഗം വ്യാപകമായതോടെ കായ്കള്‍ കറുത്ത് ചീഞ്ഞുപോവുകയാണ് ചെയ്യുന്നത്. ചെടികള്‍ ഉണങ്ങുന്നതിനൊപ്പം കായകള്‍ ചീഞ്ഞുപോകുന്നതും കൊക്കോ കര്‍ഷകരെ വലയ്ക്കുന്നു. കുമിള്‍രോഗത്തിന് ബോര്‍ഡോ മിശ്രിതമാണ് പരിഹാരമായി കൃഷി വകുപ്പ് നിര്‍ദേശിക്കുന്നത്. ഇത് ഫലപ്രദമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മരങ്ങള്‍ പൂവിടുന്ന സമയത്താണ് രോഗബാധ കൂടുന്നത്.
പ്രതിരോധ മരുന്നിന് വില കൂടുതല്‍
കൊക്കോമരങ്ങള്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭിച്ചാല്‍ മാത്രമെ മഴക്കാലത്ത് കായ്കള്‍ അധികമായി ചീഞ്ഞുപോകാതെ നല്ല വിളവ് കിട്ടൂ. രോഗം പ്രതിരോധിക്കാന്‍ വലിയ വില കൊടുത്ത് മരുന്നുകള്‍ വാങ്ങേണ്ട സാഹചര്യം കൂടുതല്‍ ബാധ്യത വരുത്തിവെയ്ക്കുമെന്നും കര്‍ഷകര്‍ പറയുന്നു. വിലക്കുറവിന്റെ കാലത്ത് മരുന്നിനു കൂടി പണം മുടക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ല. കാലാവസ്ഥ വ്യതിയാനത്താല്‍ ചീഞ്ഞു പോകുന്ന കായ്കളും കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: