ആലപ്പുഴ: അമൃത് പദ്ധതി പ്രകാരം ജില്ലാ ടൗണ്‍ പ്ലാനിംഗ് വകുപ്പ് തയ്യാറാക്കിയ ആലപ്പുഴ നഗരത്തിന്റെ ജിഐഎസ് അധിഷ്ഠിത കരട് പ്ലാനിന് കൗണ്‍സില്‍ അംഗീകാരം നല്കി.നഗരസഭയില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയിലെ 83 ഒഴിവുകള്‍ നികത്തുന്നതിലേയ്ക്ക് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അയച്ച 729 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുപ്പ് നടത്തുന്നതിന് മാര്‍ച്ച് പകുതിയോടെ ഇന്റര്‍വ്യൂ നടത്തുവാന്‍ തീരുമാനിച്ചു.
നഗരസഭയുടെ വാര്‍ഷിക വരവിനങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്ക് ലേലം ചെയ്ത് നല്കുന്നതിലേയ്ക്ക് തയ്യാറാക്കിയ ലേല വ്യവസ്ഥകളും ലേല നിരക്കുകളും കൗണ്‍സില്‍ അംഗീകരിച്ചു. നഗരസഭയുടെ 20.24 ആര്‍സ് ഭൂമി മുന്‍പ് ചരക്ക് സേവന നികുതി വകുപ്പിന് കൈമാറി നല്‍കിയത് ആധുനിക ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിന് നഗരസഭ തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം നഗരസഭ ജല അതോറിറ്റിക്ക് കൈമാറിയ 50 സെന്റ് സ്ഥലം ചരക്ക് സേവന നികുതി വകുപ്പിന് നല്കാന് നഗരസഭ സന്നദ്ധത പ്രകടിപ്പിച്ചു. സ്ഥലം ചരക്ക് സേവന നികുതി വകുപ്പിനു നല്കുന്നതിനു വേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
നഗരസഭയുടെ പൊതുവിഭാഗം പ്ലാന്‍ ഫണ്ടില്‍ നിന്നും 5 കോടിയോളം രൂപ കുറവ് വന്നിട്ടുള്ളതിനാല്‍ പദ്ധതികള്‍ ദേദഗതി ചെയ്യാന്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ക്ക് കത്ത് നല്കിയ വിവരം കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.ആറാട്ടു വഴി സര്‍ക്കാര്‍ വെളിയിലെ പട്ടയം ലഭിച്ച 17 കുടുംബങ്ങള്‍ക്ക് ജമ മാറ്റം ചെയ്തു നല്‍കാനുള്ള അപേക്ഷകള്‍ അംഗീകരിച്ചു.
തെരുവോര കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നഗരചത്വരത്തില്‍ ഒരു വെന്‍ഡിംഗ് മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിന്റെ ഡിപിആര്‍ തയ്യാറാക്കാനുള്ള ക്വട്ടേഷന്‍ അംഗീകരിച്ചു.നഗരചത്വരം മോടിപിടിപ്പിക്കല്‍, പാര്‍ക്ക് നിര്‍മ്മാണം എന്ന പ്രവൃത്ത ിയില്‍ ജനോപകാരപ്രദമായ മാറ്റങ്ങള്‍ വരുത്താനും, മികച്ച നിലവാരത്തിലെ പുല്‍ത്തകിടിയും ടൈ ലിംഗും ചെയ്യുന്നതിനും പ്രധാന കവാടത്തില്‍ കമാനവും സ്റ്റീല്‍ ഗേറ്റും നിര്മ്മിയ്ക്കുന്നതിനും തീരുമാനിച്ചു. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് കൗണ്‍സില്‍ യോഗത്തില്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: