ആലപ്പുഴ: കൃഷ്ണലീല ക്യാന്‍വാസില്‍ പകര്‍ത്തിയ അര്ജ്ജുന് ലിംങ്ക ബുക്ക് ഓഫ് അവാര്‍ഡ് ലഭിച്ചു. തലവടി മാപ്പിളശ്ശേരി അനുകുമാറിന്റേയും രഞ്ജിനിയുടേയു മകനായ അര്ജ്ജുന് അനുവിനാണ് അവാര്‍ഡ് ലഭിച്ചത്.
നിരണം കണ്ണശ്ശ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അര്ജ്ജുന് സഹപാഠിയായ ഷിജിന് സോളമന്റെ പ്രേരണയില്‍ ക്യാന്‍വാസില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീപാഒളി ട്രസ്റ്റിലെ മാരിസ്വാമിക്ക് കൈമാറി.
ട്രസ്റ്റ് നോമിനേറ്റ് ചെയ്ത് ചിത്രങ്ങള്‍ സിങ്കപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സക്സസ് അക്കാഡമി അംഗം പി. പരിമളത്തിന് നല്കി. അര്ജ്ജുന് വരച്ച ചിത്രങ്ങള്‍ പി. പരിമളം വേള്‍ഡ് റിക്കാര്‍ഡ് ജൂറിക്ക് അയച്ചു.
ഭാരതത്തിലെ സംസ്കാരിക പൈതൃുകത്തിന്റെ തനത് ശൈലികളും, ഇതിഹാസ കാവ്യങ്ങളിലെ ഏടുകളും അടങ്ങിയ ആറ് ചിത്രങ്ങളാണ് അര്ജ്ജുന് നല്‍കിയത്. അയച്ചു നല്കിയ ചിത്രങ്ങളില്‍ നാല് ചിത്രങ്ങള്‍ ജൂറി അംഗങ്ങള്‍ സ്വീകരിച്ചെങ്കിലും ലിംങ്ക ബുക്ക് ഓഫ് അവാര്‍ഡ് ലഭിക്കാന്‍ മൂന്ന് മാസത്തോളം കാത്തിരുന്നു. കൃഷ്ണലീലയെ ആസ്പദമാക്കി വരച്ച ചിത്രത്തിന് പ്രഥമ പരിഗണന നല്‍കിയാണ് ജൂറി അംഗങ്ങള്‍ അവാര്‍ഡ് നല്‍കിയത്. ബാല്യത്തിലെ ചിത്ര രചനയില്‍ കമ്പമുണ്ടായിരുന്ന അര്ജ്ജുന് ഡ്രോയിങ് പരിശീലിക്കാതെയാണ് ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുന്നത്. സ്കൂള്‍തലം മുതല്‍ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ അംഗമായ അര്ജ്ജുന് വേള്‍ഡ് റിക്കാര്‍ഡ് ലഭിച്ചതോടെ മാതാപിതാക്കളും, സഹപാഠികളും, അധ്യാപകരും ഏറെ സന്തുഷ്ടരാണ്. വേള്‍ഡ് റിക്കാര്‍ഡ് കരസ്ഥമാക്കിയ അര്ജ്ജുന് പൗരസമതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: