ആലപ്പുഴ: കോവിഡ് സമ്പര്‍ക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായി പരിശോധന നടത്തുന്ന സെക്ടര്‍ പരിശോധനാ സംഘങ്ങള്‍ക്കെതിരേ പരാതി. വീട്ടുമുറ്റത്ത് നില്‍ക്കുന്നവര്‍ക്ക് പോലും മാസ്ക് ധരിക്കാത്തതിനു പിഴയീടാക്കുകയാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത്തരത്തില്‍ പലര്‍ക്കും 200 രൂപ മുതല്‍ 500 രൂപവരെയാണ് പിഴയീടാക്കുന്നത്. നഗരങ്ങള്‍ക്കു പുറമേ ഗ്രാമങ്ങളിലും പരിശോധനയ്ക്കു സെക്ടര്‍ സംഘങ്ങള്‍ എത്തുന്നതു സ്വകാര്യ വാഹനങ്ങളിലാണ്.
വീടുകള്‍ക്കു മുന്നിലിരിക്കുന്നവരെയും പുരയിടങ്ങളില്‍ കൃഷിപ്പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും റോഡിലേക്കു വിളിച്ചിറക്കിയാണ് പരിശോധനാ സംഘങ്ങള്‍ പിഴയീടാക്കുന്നതെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വീടുകളില്‍ ഇരിക്കുന്ന പലരും സ്വകാര്യ വാഹനങ്ങളില്‍ എത്തുന്ന ഉദ്യോഗസ്ഥ സംഘം വഴി ചോദിക്കാനാണ് വിളിക്കുന്നതെന്ന് കരുതിയാണ് റോഡിലേക്ക് ഇറങ്ങി ചെല്ലുന്നത്. തങ്ങള്‍ വീടുകളിലായിരുന്നുവെന്നും ഈ സമയത്ത് മാസ്ക് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നു പറയുമ്പോഴും ഇതൊന്നും കേള്‍ക്കാന്‍ തയാറാകെ പരിശോധനാ സംഘങ്ങള്‍ പിഴയീടാക്കുകയാണ് ചെയ്യുന്നത്. ചിലരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
സെക്ടര്‍ സംഘങ്ങള്‍ പീഡിപ്പിക്കുകയാണെന്ന് വ്യാപാരികളും പരാതി ഉയര്‍ത്തിയിരുന്നു. വ്യാപാരികള്‍ ഭക്ഷണം കഴിക്കുന്നതിനായി മാസ്ക് മാറ്റുന്ന സാഹചര്യത്തില്‍ കടകളില്‍ എത്തുന്ന പരിശോധനാ സംഘങ്ങള്‍ പിഴയീടാക്കുന്ന സാഹചര്യവുമുണ്ട്. കോവിഡ് നിയന്ത്രങ്ങള്‍ കര്‍ശനമായി പാലിച്ചു പ്രവര്‍ത്തിക്കുന്ന കടകളില്‍ പോലും സെക്ടര്‍ സംഘങ്ങള്‍ അനാവശ്യമായി പരിശോധനകള്‍ നടത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: