തുറവൂര്‍: കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് കഞ്ചാവ് – മയക്കു മരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടം രൂക്ഷം. വല്ലേ ത്തോട്,കരുമാഞ്ചേരി,വട്ടക്കാല്‍മുക്ക് പ്രദേശങ്ങളിലാണ് കഞ്ചാവ് – മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നത്. യുവാക്കളിലും കുട്ടികളിലും മദ്യത്തിന്റെയും കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം കൂടിവരുന്നതായാണ് പരാതി. ഗുണ്ടാ – ക്വട്ടേഷന്‍ സംഘങ്ങളും സജീവമായതോടെ പകല്‍ സമയങ്ങളില്‍ റോഡിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഞ്ചരിക്കാന്‍ ഭയമാണ്.
ലഹരിക്കടിമകളായ യുവാക്കള്‍ യാതൊരു പ്രകോപനവുമില്ലാതെ പ്രദേശവാസികളോട് മോശമായി പെരുമാറുന്നതും ആക്രമിക്കുന്നതും പതിവാണ്. പ്രദേശത്ത് ദുരൂഹ മരണങ്ങളും ആത്മഹത്യകളും സംഘട്ടനങ്ങളും വര്‍ദ്ധിക്കുന്നത് നാട്ടുകാര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുകയാണ്. .റോഡിലെ പരസ്യ മയക്കുമരുന്ന് ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ മുന്‍ വൈരാഗ്യത്തില്‍ ബ.ജെപി പ്രവര്‍ത്തകനായ എഴുപുന്ന തെക്ക് പാലയ്ക്കത്തറ വീട്ടില്‍ അജേഷിനെ മൂന്നംഗ സംഘം വടിവാളിന് വെട്ടി പരിക്കേല്‍പ്പിച്ചതാണ് അവസാന സംഭവം.
കുത്തിയതോട് ജനമൈത്രി പൊലീസ് സ്റ്റേഷന്റെയും കുത്തിയതോട് റേഞ്ച് എക്സൈസ് ഓഫീസിന്റെയും പരിധിയില്‍ വരുന്ന കായലോര മേഖലയാണിത്. സാമൂഹിക വിരുദ്ധരുടെ ശല്യത്തിന് ഏറെക്കാലമായി കുപ്രസിദ്ധിയാര്ജ്ജിച്ചിട്ടും ഇത് അമര്‍ച്ച ചെയ്യാന്‍ അധികൃതര്ക്കായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: