അമ്പലപ്പുഴ : തോട്ടപ്പള്ളിയില്‍ യുവതിക്കു നേരേ അക്രമം, പരാതി സ്വീകരിച്ച അമ്പലപ്പുഴ പോലീസ് വാദിയെ പ്രതിയാക്കി.നീതി തേടി യുവതി പോലീസ് മേധാവിക്ക് പരാതി നല്കി.അമ്പലപ്പുഴ സിഐ മനോജിനെതിരെയാണ് തോട്ടപ്പള്ളി പഴയ ചിറ വീട്ടില്‍ പ്രിയ രഞ്ജു പരാതി നല്‍കിയത്. കഴിഞ്ഞ മാസം പതിനഞ്ചിനാണ് ഇവര്‍ താമസിക്കുന്ന വീട്ടില്‍ ബന്ധുക്കള്‍ അതിക്രമിച്ചു കയറുകയും വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്തത്. തുടര്‍ന്ന് പ്രിയരഞ്ജു അമ്പലപ്പുഴ സിഐ മനോജിന്റെ വാട്ട് സാപ്പിലേയ്ക്ക് പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ അക്രമം നടത്തിയ ബന്ധുക്കള്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായതിനാല്‍ എല്‍സി സെക്രട്ടറി അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ പ്രതികളെ സഹായിക്കുന്ന നിലപാടുമായി സിഐ അടക്കമുള്ളവര്‍ മുന്നോട്ടു പോകുകയായിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടന്നും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇതിന് ഉത്തരവാദി സിഐ മനോജും,തോട്ടപ്പള്ളി എല്‍ സി സെക്രട്ടറിക്കുമായിരിക്കുമെന്ന് കാട്ടി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു.
എന്നാല്‍ പ്രതികളുടെ ഭാഗത്താണ് ന്യായം എന്നും വീഡിയോ ഇട്ടതിന്റെ പേരില്‍ അടുത്ത കേസ് എടുത്ത് നിന്നെ ജയിലില്‍ അടയ്ക്കുമെന്ന് സിഐ ഭീഷണിപ്പെടുത്തുകയും യുവതിക്കെതിരെ കേസ് എടുക്കുകയുമായിരുന്നു. ഇതിനെതിരെയാണ് നീതി തേടി ജില്ലാ പോലീസ് മേധാവിക്ക് പ്രിയാ രഞ്ജു പരാതി നല്‍കിയത്. പോലീസ് മേധാവിയില്‍ നിന്ന് നീതി ലഭിച്ചില്ലങ്കില്‍ ഗവര്‍ണ്ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും പ്രിയ രഞ്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: