മങ്കൊമ്പ്: പുളിങ്കുന്ന് കൃഷിഭവന് പരിധിയിലെ അയ്യനാട് പാടശേഖരത്തില്‍ ഇലകരിച്ചില്‍ രോഗം വ്യാപകമാകുന്നു. കര്‍ഷകരുടെ പരാതിയെത്തുടര്‍ന്ന് മങ്കൊമ്പ് കീട നിരീക്ഷണകേന്ദ്രം ഉദ്യോഗസ്ഥര്‍ പാടശേഖരം സന്ദര്‍ശിച്ചു. 70 ദിവസത്തോളം പ്രായമുള്ള നെല്‍ച്ചെടികളിലാണ് ഇപ്പോള്‍ രോഗബാധ കാണപ്പെടുന്നത്.പാടശേഖരത്തില്‍ ആദ്യം വിത നടന്ന പുത്തന്‍കരി ബ്ലോക്കിലെ ജോസ് കാവനാടന്റെ കൃഷിയിടത്തിലാണ് സംഘം സന്ദര്‍ശിച്ചത്. തുടര്‍ച്ചയായ വെള്ളപ്പൊക്കം മൂലം നവംബറില്‍ വിതയ്ക്കേണ്ട പാടശേഖരത്തില്‍ ഡിസംബര്‍ പകുതിയോടു കൂടിയാണ് വിതച്ചത്.
കൃഷി താമസിച്ചതും കാലാവസ്ഥ വ്യതിയാനവുമാണ് രോഗബാധയ്ക്കു കാരണമെന്നാണ് സംഘത്തിന്റെ അഭിപ്രായം. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ബാക്ടീരിയയുടെ ആക്രമണമാണ് ഇലകരിച്ചില്‍ രോഗത്തിന്റെ കാരണമെന്ന് കണ്ടെത്തിയതായി കര്‍ഷകര്‍ പറഞ്ഞു. പ്രതിരോധ നടപടിയെന്ന നിലയില്‍ കുമിള്‍ നാശിനി പ്രയോഗിക്കുവാനാണ് കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. കോസിഡ് എന്ന കുമിള്‍നാശിനി ഏക്കറിന് 100 ഗ്രാം എന്ന അളവില്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിലെ ഫീല്‍ഡ് ഓഫീസര്‍ന്മാരായ ടി.വി. ശ്രീനാഥ്, കെ.എന്‍. ഹരികൃഷ്ണന് എന്നിവരാണ് പാടശേഖരം സന്ദര്‍ശിച്ചത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം പാടശേഖരസമിതി ഭാരവാഹികളായ എ.വി. ബിജീഷ്, മനോജ് പുത്തന്‍ചിറ, അനിയന് കറുപ്പകോണില് എന്നിവരും സംഘത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: