സിപിഎം പ്രാദേശിക നേതാവും മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോസ് സിംസനാണ് സ്വന്തം വാര്‍ഡിലെ ഒരു മത്സ്യ തൊഴിലാളിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കുകയും തടയാനെത്തിയ കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തത്.
കലവൂര്‍: സിപിഐ വനിതാ നേതാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാത്തതില്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി സിപിഐ ലോക്കല്‍ കമ്മറ്റികള്‍ രംഗത്ത്. സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടെങ്കിലും സിപിഐ മണ്ഡലം നേതൃത്വമോ ജില്ലാ നേതൃത്വമോ സംഭവത്തെ അപലപിക്കാനോ പ്രതിഷേധിക്കാനോ തയ്യാറാകത്തതാണ് ലോക്കല്‍ കമ്മറ്റികളെ ചെടിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ 21ന് രാത്രിയായിരുന്നു സംഭവം. സിപിഎം പ്രാദേശിക നേതാവും മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോസ് സിംസനാണ് സ്വന്തം വാര്‍ഡിലെ ഒരു മത്സ്യ തൊഴിലാളിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കുകയും തടയാനെത്തിയ കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തത്. മുന്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ ലോക്കല്‍കമ്മിറ്റി അംഗവുമായ ലീലാമ്മ ജേക്കബിനേയും കുടുംബത്തേയുമാണ് ജോസ് സിംസണ്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചത്.
ലീലാമ്മ ജേക്കബിന്റെ ഭര്‍ത്താവ് ജേക്കബ്ബിനും മരുമകള്‍ പ്രിന്‍സിക്കുമാണ് പരുക്കേറ്റത്. ഇവര്‍ കൃത്യമായ മൊഴിയും പോലീസിന് നല്‍കിയിട്ടുണ്ട്. ഇത്രയും ക്രൂരമായി ഒരു ജനപ്രതിനിധി വിട് കയറി മര്‍ദ്ദനം നടത്തിയിട്ടും അറസ്റ്റ് വൈകിക്കുന്നത് പോലിസിന്റെ തികഞ്ഞ അലംഭാവമാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സിപിഎം വളവനാട് ലോക്കല്‍ കമ്മറ്റി യോഗം കൂടി ജോസ് സിംസണിനെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയിരുന്നു. സിപിഎം ഏരിയാ നേതൃത്വം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജി നല്‍കാത്തതിനെ തുടര്‍ന്ന് പ്രാദേശിക നേതൃത്വത്തെ ഈ കാര്യം ചുമതലപ്പെടുത്തിയതായി സിപിഎം ഏരിയാ സെന്റര്‍ അറിയിച്ചു.
ഇതിനിടെ ജോസ് സിംസണ്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ ശാസ്ത്രി മുക്കില്‍ മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തിയിരുന്നു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം
അധ്യയന കാലമെന്ന വസന്തകാലം
സ്കൂളിന് ചുറ്റും കുറ്റിക്കാട്; ഇഴജന്തു ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആലപ്പുഴയിൽ നിന്നും ഇനി ആര് മന്ത്രിയാകും ചിത്തരഞ്ജനോ, പ്രതിഭയോ..?ചര്‍ച്ചകള്‍ സജീവം
ക്ഷേത്രത്തിനെതിരെ ദുഷ്പ്രചാരണം; ഭാരവാഹികള്‍ക്ക് ഭീഷണി, ലൈറ്റ് ആൻ്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് ഭീഷണി
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വള്ളം തകർന്നു; നഷ്ടപരിഹാരം നൽകാതെ സർക്കാർ, 20 ലധികം തൊഴിലാളികളുടെ കുടുംബം പട്ടിണിയില്‍
അംഗത്വ വിതരണത്തിനിടെ വീട്ടമ്മയെ കടന്നുപിടിച്ചു; ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ഹൈഡ്രോ ക്ലോറിക് ആസിഡ് ചോര്‍ന്നു, 500 മീറ്ററോളം ദൂരം റോഡിലൂടെ ഒഴുകി, പ്രദേശത്ത് രുക്ഷ ഗന്ധം
പൈപ്പ് വാല്‍വ് കുഴിയില്‍ വീണ് വീട്ടമ്മയുടെ കാല് ഒടിഞ്ഞു