×
login
ജലഅതോറിറ്റിയുടെ അനാസ്ഥ; പൊട്ടിയ പൈപ്പുകൾ മാറ്റിയിടുന്നില്ല, തകഴി‍യില്‍ ശുദ്ധജലം കിട്ടാതെ ജനം വലയുന്നു

ശുദ്ധജല വിതരണമില്ലാതെ ബില്ല് അടയ്ക്കില്ലെന്ന് ഗുണഭോക്താക്കള്‍ വാശിപിടിച്ചതോടെ ജല അതോറിറ്റി ഗാര്‍ഹിക കണക്ഷന്‍ കൂട്ടത്തോടെ വിച്ഛേദിക്കാന്‍ തുടങ്ങിയതായി പരാതിയുണ്ട്.

എടത്വാ: പൊട്ടിയ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ വൈകുന്നതിനാല്‍ തകഴിയില്‍ ശുദ്ധജലക്ഷാമം രൂക്ഷം. തകഴി പഞ്ചായത്ത് നാല്, ആറ്, 11 വാര്‍ഡിലെ ശുദ്ധജല വിതരണമാണ് മാസങ്ങളായി നിലച്ചുകിടക്കുന്നത്. മുന്‍ കരാറുകാരന്റെ കാലാവധി പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടെങ്കിലും പുതിയ കരാര്‍ നല്‍കാനുള്ള ക്വട്ടേഷന്‍ ജല അതോറിറ്റി ക്ഷണിക്കാത്തതാണ് പ്രതിസന്ധിയായത്.

കരാറുകാരുടെ അഭാവത്തില്‍ ഗ്രാമീണ മേഖലയിലെ പൈപ്പ്പൊട്ടലിന് പരിഹാരം കാണാത്തതിനെ തുടര്‍ന്ന് ജല അതോറിറ്റി ശുദ്ധജലവിതരണം നിര്‍ത്തിവെച്ചെന്ന് നാട്ടുകാര്‍ പറയുന്നു.  മാസങ്ങളായി വെള്ളം ലഭിക്കാത്ത പ്രദേശങ്ങളിലെ ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്ക് ബില്ല് മുടങ്ങാതെ വന്നതോടെ ഉപഭോക്താക്കള്‍ ജല അതോറിറ്റി ഓഫീസിനെ സമീപിച്ചു. ശുദ്ധജല വിതരണമില്ലാതെ ബില്ല് അടയ്ക്കില്ലെന്ന് ഗുണഭോക്താക്കള്‍ വാശിപിടിച്ചതോടെ ജല അതോറിറ്റി ഗാര്‍ഹിക കണക്ഷന്‍ കൂട്ടത്തോടെ വിച്ഛേദിക്കാന്‍ തുടങ്ങിയതായി പരാതിയുണ്ട്.  


തകഴി പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ പൊതുടാപ്പും ഗാര്‍ഹിക കണക്ഷനുമാണ് ഉപഭോക്താക്കള്‍ ആശ്രയിക്കുന്നത്. പൊട്ടിയ പൈപ്പ് ലൈനിൻ്റെ അറ്റകുറ്റപ്പണിക്കായി കരാറുകാരെ നിയമിക്കുന്നതിന് പകരം ജലവിതരണം നിര്‍ത്തിവെയ്ക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പൊതുടാപ്പുകളിലെ ജലവിതരണത്തിന് പഞ്ചായത്തും പണം അടയ്ക്കുന്നുണ്ട്. ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ജലവിതരണം നടത്താനുള്ള നടപടി ജലഅതോറിറ്റി അടിയന്തര സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നടപടി സ്വീകരിക്കാത്ത പക്ഷം വീട്ടമ്മമാരെ ഉള്‍ക്കൊള്ളിച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് വിവിധ രാഷ്ട്രീയ സംഘടനകളും അറിയിച്ചു.

 

    comment

    LATEST NEWS


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'


    'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്


    യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു


    നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം


    പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.