×
login
കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തം; കുട്ടനാട്‍ വെള്ളക്കെട്ടിൽ, കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു, പാടശേഖരങ്ങളിൽ നെല്ല് നശിക്കുന്നു

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് പൂവം, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ, ഒന്നാംങ്കര ഭാഗങ്ങളില്‍ ഒന്നരടിയോളം ജലനിരപ്പുയര്‍ന്നു. ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളും ഗ്രാമീണ റോഡുകളും മുങ്ങി.

flood

ആലപ്പുഴ: കുട്ടനാട്ടില്‍ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നു.  അമ്പലപ്പുഴ, തകഴി,കരുവാറ്റ, പുറക്കാട് പഞ്ചായത്തുകളില്‍ വിളവെടുപ്പിന് പാകമായ പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞു. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. ചങ്ങനാശേരിയില്‍ നിന്ന് എസി റോഡ് വഴിയുള്ള സര്‍വീസുകളും എടത്വ, വീയപുരം, ഹരിപ്പാട്  സര്‍വീസുകളും കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളത്തിലായി.

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക്  പൂവം, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ, ഒന്നാംങ്കര ഭാഗങ്ങളില്‍ ഒന്നരടിയോളം ജലനിരപ്പുയര്‍ന്നു. ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളും ഗ്രാമീണ റോഡുകളും മുങ്ങി.കര്‍ഷകര്‍ ആശങ്കയിലാണ്. ഒക്ടോബര്‍ 15ന് വിതയിറക്കാന്‍ തീരുമാനിച്ചിരുന്ന പല പാടങ്ങളും കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മടവീണും വെള്ളം കവിഞ്ഞും മുങ്ങിയിരുന്നു. പുഞ്ച കൃഷിയുടെ പ്രാരംഭ നടപടി  കഴിഞ്ഞിരുന്നു. വെള്ളം വറ്റിച്ച് വിതയിറക്കാനുള്ള തയാറെടുപ്പ് ആരംഭിച്ചപ്പോഴാണ് വീണ്ടും വെള്ളപ്പൊക്കം.


അച്ചന്‍കോവിലാറിന്റെ കിഴക്കന്‍ മേഖലയില്‍ ജലനിരപ്പ് കുറഞ്ഞെങ്കിലും പടിഞ്ഞാറന്‍ മേഖലയില്‍ മാറ്റമില്ല.മുളക്കഴ , ചെങ്ങന്നൂര്‍, ചെറിയനാട്,   എണ്ണയ്ക്കാട്, ബുധനൂര്‍,  മാന്നാര്‍, ചെന്നിത്തല, പള്ളിപ്പാട് മേഖലകളില്‍ വെള്ളപ്പൊക്കം തുടരുകയാണ്. തലവടി മുതല്‍ വീയപുരം വരെയുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.