ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ മരുമകനും മകള്‍ പ്രിയങ്ക വാദ്രയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയുടെ ബിനാമി സ്വത്തുക്കളില്‍ ആദായ നികുതി വകുപ്പ് ശക്തമായ നടപടികള്‍ ആരംഭിച്ചു. സ്വത്തുമായി ബന്ധപ്പെട്ട് ഐടി ഉദ്യോഗസ്ഥര്‍ വാദ്രയുടെ വസതിയിലെത്തി വിവരങ്ങള്‍
ശേഖരിച്ചു, മൊഴിയെടുത്തു. അന്വേഷണവുമായി സഹകരിക്കാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ കൊറോണ പ്രശ്നം ചൂണ്ടിക്കാട്ടി വാദ്ര സഹകരിക്കാതെയിരുന്നതോടെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. ബിനാമി സ്വത്ത് ഇടപാട് തടയല്‍ നിയമപ്രകാരമാണ് നടപടി. ബ്രിട്ടനില്‍ അടക്കം വാദ്രയ്ക്കുള്ള കോടികളുടെ സ്വത്തുമായി ബന്ധപ്പെട്ടാണിത്. ഇക്കാര്യം എന്‍ഫോഴ്സ്മെന്റും കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷിക്കുന്നുണ്ട്.
ലണ്ടനിലെ സ്വത്ത് വാദ്രയുടേതാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞു. മലയാളിയും സോണിയയുടെ വലംകൈയുമായ സിസി തമ്പി അറസ്റ്റിലായതോടെയാണ് ഇതില്‍ വ്യക്തത വന്നത്. മധ്യലണ്ടനിലെ ബ്രയാന്‍ സ്റ്റോണ്‍ സ്ക്വയറിലാണ് സ്വത്ത്. ലണ്ടനില്‍ ആഡംബര വസതി വാങ്ങാന്‍ വാദ്രയെ സഹായിച്ചത് തമ്പിയാണെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത്. തമ്പിയുടെ അടക്കം ചില കമ്പനികളുടെ പേരിലാണിതെങ്കിലും വാദ്രയുടെതോണെന്ന് തെളിഞ്ഞു കഴിഞ്ഞു. യുപിഎ ഭരണ കാലത്ത് നടത്തിയ ചില ഇടപാടുകളുടെ കമ്മീഷനായി ലഭിച്ച പണം നല്‍കിയാണ് വാദ്ര ഈ സ്വത്ത് വാങ്ങിയതെന്നാണ് ഏജന്‍സികള്‍ കണ്ടെത്തിയത്. ആയുധ ദല്ലാള്‍ സഞ്ജയ് ഭണ്ഡാരിയും വാദ്രയും തമ്മില്‍ നടത്തിയ ചില ഇ മെയില്‍ സന്ദേശങ്ങളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ഇവര്‍ക്ക് കിട്ടിയത്.
1.9 മില്ല്യന്‍ പൗണ്ടിനാണ് (19 കോടി രൂപ) വാദ്ര ലണ്ടനിലെ ആഡംബര വസതി സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: