തിരുവനന്തപുരം: കേരളത്തില്‍ ചരിത്രം കുറിച്ച് ബിഎംഎസ്. ബിഎംഎസ് നേതൃത്വം നല്കുന്ന കെ.എസ്.ടി എംപ്ലോയീസ് സംഘ് കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയന് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഹിതപരിശോധനയില്‍ എംപ്ലോയീസ് സംഘിന് (ബി.എം.എസ്) 18.21 ശതമാനം ( 4888) വോട്ടു ലഭിച്ചു. ആദ്യമായാണ് ബിഎംഎസ് നേതൃത്വത്തിലുള്ള യൂണിയന് അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഹിതപരിശോധനയില്‍ മൂന്ന് സംഘടനകള്‍ക്ക് അംഗീകാരം ലഭിച്ചു.
കെ.എസ്.ആര്.ടി.എംപ്ലോയീസ് അസോസിയേഷന് (സി.ഐ.ടി.യു) 35. 24 ശതമാനം വോട്ടുകള്‍ നേടി കൂടുതല്‍ വോട്ടുകള്‍ നേടിയ സംഘടനയായി. ആകെ സാധുവായ 26837 വോട്ടുകളില്‍ സി.ഐ.ടി.യുവിന് 9457 വോട്ടുകള്‍ ലഭിച്ചു. ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് (ഠഉഎ) 23. 37 ശതമാനം വോട്ടുകള്‍ ( 6271) നേടി
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് എ.ഐ.ടി.യു സി (9.64%) , കെ.എസ്.ആര്.ടി.സി വര്‍ക്കേഴ്സ് ഫെഡറേഷന് (2.74 %), കെ.എസ്.ആര്.ടി.സി. എംപ്ലോയീസ് ഫ്രണ്ട് യൂണിയന് ( 1.24%) , കെ.എസ്.ആര്.ടി.ഇ വെല്‍ഫെയര്‍ അസോസിയേഷന് (9.03 %) വോട്ടുകളും നേടി. 134 വോട്ടുകള്‍ അസാധുവായി. ആകെ ഏഴ് സംഘടനകളാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്.
തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ15 ശതമാനം വോട്ടെങ്കിലും ലഭിക്കുന്ന സംഘടനകള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. 51 ശതമാനമോ അതില്‍ കൂടുതലോ വോട്ട് ലഭിക്കുന്ന സംഘടനയെ സോള്‍ ബാര്‍ഗെയ്നിംഗ് ഏജന്റായി പരിഗണിക്കും. മൂന്നു വര്‍ഷം കൂടുമ്പോഴാണ് ഹിതപരിശോധന നടത്തുന്നത്. എന്നാല്‍ 2016 ലാണ് അവസാനമായി നടത്തിയത്. 2016ല്‍ സി.ഐ.ടി.യു വിന് 48.52 ശതമാനം വോട്ടും , ടി.ഡി.എഫിന് 27.01 ശതമാനം വോട്ടും
ബി.എം.എസിന് എട്ട് ശതമാനം വോട്ടുമാണ് ലഭിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ നടന്ന ഹിതപരിശോധനയില്‍ ചരിത്ര വിജയം കുറിച്ചത് കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ ത്യാഗോജ്വലമായ പ്രവര്‍ത്തനത്തിന്റേയും പരിശ്രമത്തിന്റേയും ഫലമാണെന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘ്. കാലകാലങ്ങളായി ഇടതു വലതു മുന്നണികള്‍ രാഷ്ട്രീയ ലാഭത്തിനായി തകര്‍ക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസിയെ കൈ പിടിച്ചുയര്‍ത്താന്‍ ബിഎംഎസിനെ തൊഴിലാളികള്‍ നെഞ്ചിലേറ്റിയെന്നതിനാലാണ് ഈ തിളക്കമാര്‍ന്ന അംഗീകാരം. കെഎസ്ആര്‍ടിസിയിലെ എല്ലാ ബിഎഎസ് പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അംഗീകാരത്തിനായി പ്രവര്‍ത്തിച്ച മറ്റു ദേശസ്നേഹികള്‍ക്കും ബിഎംഎസ് സംസ്ഥാ സമിതിയുടെ അഭിനന്ദനങ്ങള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: