പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയും മനസ്സുമാറ്റിയും ബലാത്സംഗം ചെയ്തും ഗര്‍ഭിണികളാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കിയും മാറ്റുന്നു. ഇത് തീവ്രവാദത്തിനെയാണ് സിനിമയില്‍ എതിര്‍ക്കുന്നത്.
മുംബൈ : ദ കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വില്‍ക്കുകയും മയക്കുമരുന്ന് നല്‍കുകയും ബലമായി ഗര്‍ഭം ധരിപ്പിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരാണെന്ന് നായിക അദാ ശര്‍മ്മ. കേരള സ്റ്റോറി എന്ന ചിത്രത്തിന് ജനങ്ങള്‍ക്കുള്ളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് അദാ ശര്‍മ്മ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അതിനു പിന്നാലെയാണ് നടി അദാ ശര്‍മ്മ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതുവരെ ഇത്രയും വലിയ പിന്തുണ കിട്ടിയിട്ടില്ല. സന്ദേശം അയച്ച എല്ലാവര്‍ക്കും നന്ദി. റിയിലിസ്റ്റിക് സിനിമയാണെന്ന് പലരും അഭിപ്രായപ്പെടുന്നതില്‍ സന്തോഷമുണ്ട്. സിനിമയ്‌ക്കെതിരെ ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സിനിമ കണ്ടാല്‍ ഇവരുടെ മനസ് മാറിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിനിമയ്‌ക്കെതിരെ കേരളത്തിലെ ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമ ഒരു മതത്തേയും എതിര്‍ക്കുന്നില്ല. കേരളത്തില്‍ നിന്നും സിനിമയെ അനുകൂലിച്ച് ഏറെ സന്ദേശങ്ങള്‍ ലഭിച്ചു. ഇത്തരം ഒരു ചിത്രം എടുത്തതില്‍ സന്തോഷം എന്നാണ് പലരും പറയുന്നത്. പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയും മനസ്സുമാറ്റിയും ബലാത്സംഗം ചെയ്തും ഗര്‍ഭിണികളാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കിയും മാറ്റുന്നു. ഇത് തീവ്രവാദത്തിനെയാണ് സിനിമയില്‍ എതിര്‍ക്കുന്നത്.
തന്റെ അമ്മയും മുത്തശ്ശിയും മലയാളികളാണ്. പാലക്കാട് സ്വദേശികളാണ്. അച്ഛന്‍ തമിഴ്‌നാട്ടില്‍ നിന്നാണ്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് താന്‍ മുത്തശ്ശിയുമായി മലയാളത്തില്‍ സംസാരിക്കുമായിരുന്നുവെന്നും അവര്‍ അറിയിച്ചു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'നാണം കെട്ട നിറം കാവിയോ?' ബേശരം രംഗ്' ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രങ്ങളുടെ നിറം മാറ്റണമെന്ന് നരോത്തം മിശ്ര; 'പത്താന്' ബഹിഷ്കരണാഹ്വാനം ശക്തം
ബോളിവുഡ് താരങ്ങളെ പ്രശസ്തരും സമ്പന്നരുമാക്കുന്നത് ഹിന്ദുക്കൾ; എന്നാല്‍ ബോളിവുഡിന് ഹിന്ദുക്കളോട് സ്നേഹമില്ലെന്ന് വിവേക് അഗ്നിഹോത്രി.
'ദ കേരള സ്റ്റോറി' ഒരു മതത്തിനും എതിരല്ല, ഇത് തിവ്രവാദത്തിനെതിരെ; എതിര്‍ക്കുന്നവരുടെ മനസ്സ് സിനിമ കണ്ടാല്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു
തിലകമണിഞ്ഞ്, ഭക്തിനിര്‍ഭരയായി മഹാശിവരാത്രിയില്‍ ശിവലിംഗത്തിനരികില്‍ സാറാ അലി ഖാൻ; ഇസ്ലാമിന് നാണക്കേടെന്ന് മതമൗലികവാദികള്‍
ബോളിവുഡ് നടി ജിയാ ഖാന് ആത്മഹത്യാക്കേസ്: നടന് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി സിബിഐ കോടതി, വിധി വരുന്നത് പത്ത് വര്‍ഷത്തിന് ശേഷം
ഇന്ത്യയുടെ കോവിഡ് വാക്സിന് ദൗത്യത്തെ തകര്‍ക്കാന്‍ നോക്കിയ പ്രതിപക്ഷത്തെ തുറന്നുകാട്ടുന്ന 'വാക്സിന് വാര്' എന്ന സിനിമയുമായി വിവേക് അഗ്നിഹോത്രി