×
login
സംവിധായകന്‍‍ പീഡനക്കേസ് ‍പ്രതിയായതിന്റെ പേരില്‍ സിനിമ തടയാനാകുമോ?; 'പടവെട്ട്' സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

പടവെട്ട് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ലിജുവിനെ അറസ്റ്റ് ചെയ്തിരുന്നു.

കൊച്ചി:സംവിധായകന്‍ പീഡനക്കേസ് പ്രതിയായതിന്റെ പേരില്‍ സിനിമ തടയാനാകില്ലെന്ന് ഹൈക്കോടതി. നിവിന്‍ പോളി നായകനായ 'പടവെട്ട്' സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെയാണ് പരാതി. ലിജുവിന്റെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത് എന്നാവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്.  

ലിജു കൃഷ്ണയ്‌ക്കെതിരേ ക്രിമിനല്‍ കേസുണ്ടെന്നും വിചാരണ പൂര്‍ത്തിയാകും വരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ളത് അല്ലെന്നും അതിനാല്‍ ഇടപെടാനാകില്ലെന്നും കേന്ദ്രസര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും അറയിച്ചിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് വി.ജി. അരുണ്‍ ഹര്‍ജി തള്ളിയത്.


പടവെട്ട് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ലിജുവിനെ അറസ്റ്റ് ചെയ്തിരുന്നു.

പടവെട്ട് സിനിമയുടെ തിരക്കഥയിലുള്‍പ്പെടെ വിലയേറിയ നിര്‍ദേശങ്ങളും സഹായങ്ങളും താന്‍ നല്‍കിയിട്ടുണ്ടെന്നും ഇവയുടെ ക്രെഡിറ്റ് തട്ടിയെടുത്ത് ലിജു കൃഷ്ണ സിനിമ പുറത്തിറക്കുന്നത് തന്നോടു കാട്ടുന്ന നീതികേടാണെന്നും യുവതി ആരോപിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.