തിരുവനന്തപുരം: അമ്മ മീറ്റിങ്ങുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തില്‍ തങ്ങളെ പരോക്ഷമായി വിമര്‍ശിച്ച നടി പാര്‍വതിക്ക് മറുപടിയുമായി നടിയും അമ്മ ഭാരവാഹിയുമായി രചന നാരാണന്‍കുട്ടി. ചിത്രത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്സിക്യുട്ടീവ് അംഗങ്ങള്‍ വേദിയിലിരിക്കുകയും എക്സിക്യുട്ടീവ് അംഗത്തിലുള്ള ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ വേദിക്ക് സമീപം നില്‍ക്കുകയുമായിരുന്നു
ഇതിനു പിന്നാലെയാണ് ഒരു ചാനലിനു നല്കിയ അഭിമുിഖത്തില്‍ ഇതിനെ വിമര്‍ശിച്ച് പാര്‍വതി രംഗത്തെത്തിയത്. ആണുങ്ങള് മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്ക്കുന്നു, ആണുങ്ങള് ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നതെന്നായിരുന്നു പാര്‍വതിയുടെ വാക്കുകള്‍.
ഇതിനാണ് ഫേസ്ബുക്ക് പേജിലൂടെ രചന മറുപടി നല്‍കിയത്. ചിലര്‍ അങ്ങനെ ആണ് ദോഷൈകദൃക്കുകള്‍ എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍ എന്ന തലക്കെട്ടോടെ രചനയും ഹണി റോസും കസേരയില്‍ ഇരിക്കുകയും മറ്റു പുരുഷ ഭാരവാഹികള്‍ സമീപത്ത് നില്‍ക്കുകയും ചെയ്യുന്ന ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ചിലര്‍ അങ്ങനെ ആണ്
ദോഷൈകദൃക്കുകള്‍!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍.
വിമര്‍ശന ബുദ്ധി നല്ലതാണ് വേണം താനും ...എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല ...
ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോള്‍ അല്ലെങ്കില്‍ 'ഇരിക്കാന്‍ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം' എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത്, നിങ്ങള്‍ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാന്‍ ആണ് ഞങ്ങളുടെ ശ്രമം ... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്
ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം
ജലീലിന്റെ രാജി അനിവാര്യം
ലിവര്‍പൂളിന് വിജയം
വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശബരിമലയില്‍ ദാരുശില്പങ്ങള് സമര്‍പ്പിച്ചു
വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്
പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന് മേജര്‍ രവി
കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായിയെന്ന് പറഞ്ഞിട്ടില്ല; 2017ലെ അദേഹം പരാജിതനാണെന്ന് തെളിയിച്ചു; കമ്മ്യൂണിസ്റ്റ് മാധ്യമങ്ങള്‍ക്കെതിരെ നടന് ദേവന്
രാജഭരണ കാലത്തു പോലും ഇങ്ങനെ നടന്നിട്ടില്ല; അപമാനിതരായിട്ടും അതു പ്രകടിപ്പിക്കാന്‍ തന്റേടം കാണിക്കാത്തത് കഷ്ടം; രൂക്ഷവിമര്‍ശനവുമായി ജി സുരേഷ്കുമാര്‍
'വീട് അടുത്താണ്, കാറില്‍ വന്നാല്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല'; വിജയ് വോട്ട് ചെയ്യാന്‍ സൈക്കിളില്‍ വന്നതില്‍ മറ്റു ലക്ഷ്യങ്ങളില്ലെന്ന് മാനേജര്‍
ലോകത്തെ ആദ്യ കൊമേഴ്ഷ്യല്‍ സംസ്കൃത സിനിമ; ഭഗവദജ്ജുകത്തിന്റെ അണിയറയില്‍ മലയാളികള്‍
'ഇടപെടലുകള്‍ ശ്ലാഘനീയം'; കമല്ഹാസന് ജന്മദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്