×
login
'1921 പുഴ മുതല്‍ പുഴ വരെ‍‍' എന്ന സിനിമയോട് പ്രതികരണവും ചര്‍ച്ചയും വേണ്ടെന്നാണ് ഇസ്ലാമിക ഗ്രൂപ്പുകളുടെ തീരുമാനമെന്ന് രാമസിംഹന്‍

കേരളത്തില്‍ 1921ല്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥപറയുന്ന '1921: പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയോട് പ്രതികരിക്കാതെ മൗനം പാലിക്കുക എന്ന തന്ത്രമാണ് കേരളത്തിലെ ഇസ്ലാമിക ഗ്രൂപ്പുകള്‍ കൈക്കൊണ്ടതെന്ന് രാമസിംഹന്‍.

തിരുവനന്തപുരം: കേരളത്തില്‍ 1921ല്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥപറയുന്ന '1921: പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയോട് പ്രതികരിക്കാതെ മൗനം പാലിക്കുക എന്ന തന്ത്രമാണ് കേരളത്തിലെ ഇസ്ലാമിക ഗ്രൂപ്പുകള്‍ കൈക്കൊണ്ടതെന്ന് രാമസിംഹന്‍.  

മീഡിയ വണ്ണിന്‍റെ മുന്‍ ദല്‍ഹി ബ്യൂറോ ചീഫ് റഷീഷുദ്ദീന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ഇങ്ങിനെയാണ്:"എന്‍റെ പത്താം ക്‌ളാസ് സഹപാഠികളിലൊരാൾ ഇന്നലെ താനൊരു സിനിമക്ക് പോകുന്ന വിവരം സ്‌കൂൾ ഗ്രൂപ്പിനെ അറിയിച്ചു. സിനിമയുടെ പേര് ഞാൻ പറയുന്നില്ല. പക്ഷെ അത്രയും ലാഘവത്തോടെ ആരും കാണാൻ പോകാത്ത, പോകുന്നുണ്ടെങ്കിൽ തന്നെ തലയിൽ മുണ്ടിട്ട് മാത്രം തിയേറ്ററിൽ പോകുന്ന ടൈപ്പ് സിനിമയാണത്. "

ഈ ഫേസ്ബുക്ക് കുറിപ്പില്‍ റഷീദുദ്ദീന്‍ സിനിമയുടെ പേര് '1921 പുഴ മുതല്‍ പുഴ വരെ' എന്ന് പറയുന്നില്ല.  


പുഴ മുതല്‍ പുഴ വരെ എന്ന സിനിമയെക്കുറിച്ച് പ്രതകരിച്ചാലും ചര്‍ച്ചചെയ്താലും വിമര്‍ശിച്ചാലും ആ സിനിമ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടേയ്ക്കും എന്ന ഭയമാണ് ഇസ്ലാമിക ഗ്രൂപ്പുകളിലുള്ളത്. സമൂഹമാധ്യമങ്ങളിലും പുഴ മുതല്‍ പുഴ വരെ നമ്മളായിട്ട് വലിച്ചിഴയ്ക്കരുത് എന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നതായി പറയുന്നു. അങ്ങിനെ ചര്‍ച്ച ചെയ്താല്‍ സിനിമ വൈറലാകുമോ എന്ന ഭയമാണ് അവര്‍ക്കുള്ളത്.  

മൗനം പാലിച്ച്, സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇല്ലാതാക്കുക എന്ന തന്ത്രമാണ് അവര്‍ പയറ്റുന്നത്. ഇടത് ക്യാമ്പുകളിലും ഇടത് ബുദ്ധിജീവികള്‍ക്കിടയിലും ഇതേ തന്ത്രം തന്നെയാണ് പയറ്റപ്പെടുന്നത്. ആരും 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയെക്കുറിച്ച് അനുകൂലമായോ പ്രതികൂലമായോ ഒരു അഭിപ്രായവും പറയുന്നില്ല.  

സിനിമ വിവാദമായാല്‍ സിനിമയുടെ റേറ്റിങ്ങ് കൂടും. അപ്പോള്‍ രാജവ്യാപകമായി സിനിമ ശ്രദ്ധേയമാകും. അതാണ് കശ്മീര്‍ ഫയല്‍സിന്‍റെ കാര്യത്തില്‍ സംഭവിച്ചത്. അങ്ങിനെ വന്നാല്‍ ദേശീയ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകും. അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍പ്പോലും സിനിമയുടെ പേര് പോലും ഉച്ചരിക്കേണ്ട എന്ന നിയമമാണ് പലരും പാലിക്കുന്നത്.  

 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.