വാരിയംകുന്നനായി എത്തുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു ഫേയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ഹര്‍ഷദ്, റമീസ് എന്നിവരാണ് ചിത്രത്തിന്റെ രചന. സിക്കന്ദര്‍, മൊയ്ദീന് നിര്‍മാണവും മുഹ്സിന് പരാരി കോ ഡയറക്ടറുമാണ്.
മലബാറിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്ത് 'മലയാള രാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിച്ച മതഭ്രാന്തന്റെ ചരിത്രം സിനിമയാകുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് സിനിമയാകുന്നത്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാരിയംകുന്നന് എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.
വാരിയംകുന്നനായി എത്തുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു ഫേയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ഹര്‍ഷദ്, റമീസ് എന്നിവരാണ് ചിത്രത്തിന്റെ രചന. സിക്കന്ദര്‍, മൊയ്ദീന് നിര്‍മാണവും മുഹ്സിന് പരാരി കോ ഡയറക്ടറുമാണ്.
അതേസമയം, ആഷിഖ് അബു സംവിധാനം ചെയ്യുന്ന ' വാരിയം കുന്നന്' എന്ന സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോന് ആവശ്യപ്പെട്ടു. 1921 ലെ ഇസ്ലാമിക ഫാസിസത്തെ വെള്ളപൂശാനുള്ള ജമാഅത്ത് ശ്രമമാണ് ഈ സിനിമയെന്നും അതില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്നുമാണ് രാധാകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
ബിന്‍ലാദന്റെ പൂര്‍വ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാര് തുടങ്ങിയവര്‍. 1921 ലെ കലാപം വിപ്ലവമോ സ്വാതന്ത്ര്യ സമരമോ അല്ല കേവലം ഇസ്ലാമിക ഫാസിസം മാത്രമാണെന്നും രാധാകൃഷ്ണന് പറഞ്ഞു.മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദിനെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇസ്ലാമിക ഫാസിസ്റ്റുകളെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങള്‍ ചെറുക്കുക തന്നെ ചെയ്യുമെന്നും രാധാകൃഷ്ണന് പറഞ്ഞു. അത്തരത്തിലുള്ള ശ്രമങ്ങളില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ പിന്‍വാങ്ങണമെന്നും അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന് എന്ന് രേഖപ്പെടുത്തുമെന്നും അദ്ദേഹംവ്യക്തമാക്കി.
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ചിരിയുടെ കെട്ടഴിച്ച് വേദി കയ്യടക്കി കോട്ടയം നസീര്‍ ടീം
തൊടുപുഴയിലെ ആദ്യ താരനിശ കാണാനെത്തിയത് ജനസാഗരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
ബിഗ്ബോസില്‍ നിന്നും പിന്മാറി നടന് കമല്ഹാസന്; കാരണം വിക്രമുമായുള്ള ഡേറ്റ് ക്ലാഷ്
നെഹ്റു അടിത്തറപാകിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മായിക്കുന്നു; സിനിമ വിനോദ സംസ്കാരത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക അതിക്രമം
ബലാത്സംഗ കേസിലെ പ്രതി അനുരാഗ് കശ്യപ് യുപിയില്‍ കാലു കുത്തിയാല്‍ അറസ്റ്റ്; കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ ആലോചിക്കുന്നെന്ന് രഞ്ജിത്