2020 മാര്‍ച്ച് മുതല്‍ എന്‍ടിസിയുടെ 23 മില്ലുകള്‍ പൂട്ടിയിരുന്നു. ഇതില്‍ അളഗപ്പയും ലക്ഷ്മിയും ഉള്‍പ്പെടെ നാലെണ്ണം കേരളത്തിലാണ്. തിരുവനന്തപുരം പൂജപ്പുര വിജയമോഹിനി മില്‍സ്, കണ്ണൂര്‍ കക്കാട് കാനണ്ണൂര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സ് എന്നിവയാണ് മറ്റു മില്ലുകള്‍.
തൃശ്ശൂര്‍: ജില്ലയിലെ എന്‍ടിസി മില്ലുകളായ പുല്ലഴിയിലെ കേരള ലക്ഷ്മിയും ആമ്പല്ലൂരിലെ അളഗപ്പ ടെക്സ്റ്റൈലും തുറക്കാത്തതിനാല്‍ തൊഴിലാളികള്‍ ദുരിതത്തില്‍. 23 മാസമായി മില്ലുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് നാഷണല്‍ ടെക്സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ മാനേജ്മെന്റിന് കീഴിലുള്ള കേരള ലക്ഷ്മി മില്ലും അളഗപ്പ ടെക്സ്റ്റൈലും അടച്ചിട്ടത്.
മില്ലുകള്‍ക്ക് താഴ് വീണിട്ട് മാര്‍ച്ചില്‍ രണ്ട് വര്‍ഷം തികയും. കൊവിഡ് ഒന്നാം ഘട്ട ലോക്ഡൗണിന്റെ സമയത്ത് തന്നെ മില്ലുകള്‍ അടച്ചുപൂട്ടിയിരുന്നു. 2020 മാര്‍ച്ച് മുതല്‍ എന്‍ടിസിയുടെ 23 മില്ലുകള്‍ പൂട്ടിയിരുന്നു. ഇതില്‍ അളഗപ്പയും ലക്ഷ്മിയും ഉള്‍പ്പെടെ നാലെണ്ണം കേരളത്തിലാണ്. തിരുവനന്തപുരം പൂജപ്പുര വിജയമോഹിനി മില്‍സ്, കണ്ണൂര്‍ കക്കാട് കാനണ്ണൂര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സ് എന്നിവയാണ് മറ്റു മില്ലുകള്‍. ഇതില്‍ ലക്ഷ്മിയും അളഗപ്പയും പൂട്ടിയിട്ട് രണ്ടുവര്‍ഷമാകുമ്പോള്‍ വിജയമോഹിനിയും കണ്ണൂരിലെ മില്ലും ഇടക്കാലത്ത് തുറന്നെങ്കിലും വീണ്ടും ലേ ഓഫിലായി. ലോക്ഡൗണ്‍ തീര്‍ന്ന് പഴയപടിയിലായപ്പോഴും എന്‍ടിസി മില്ലുകള്‍ മാത്രം തുറന്നിട്ടില്ല.
മില്ലുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷത്തിനിടെ തൊഴിലാളികളില്‍ നിരവധിതവണ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. നിരന്തര സമരങ്ങള്‍ക്കും തുടര്‍ചര്‍ച്ചകള്‍ക്കും ശേഷം ഉടനെ തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മില്ലുകള്‍ ഇപ്പോഴും പൂട്ടി കിടക്കുകയാണ്. തൊഴിലാളികള്‍ക്ക് ശമ്പളം തന്നെ മുഴുവന്‍ നല്‍കിയിട്ടില്ല. മറ്റു ബോണസുകളും തടഞ്ഞുവച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് പകുതി ശമ്പളമാണ് സ്ഥിരം ജീവനക്കാര്‍ക്ക് മാനേജ്മെന്റ് നല്കിയത്. കമ്പനി പ്രവര്‍ത്തിക്കാത്തതിനാല്‍ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. അതിനാല്‍ അടച്ചുപൂട്ടലിനു മുന്‍പ് ലഭിച്ചിരുന്നതിന്റെ കാല്‍ഭാഗം ശമ്പളമേ ഫലത്തില്‍ ഇപ്പോള്‍ ലഭിക്കുന്നുള്ളൂവെന്ന് തൊഴിലാളികള്‍ പറയുന്നു. ഇപ്പോള്‍ മാസങ്ങളായി പകുതി ശമ്പളവും മാനേജ്മെന്റ് നല്കിയിട്ടില്ല.
കാലതാമസം കൂടാതെ മില്ലുകള്‍ തുറന്ന് ശമ്പള കുടിശിക ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ കൊടുത്തു തീര്‍ക്കണമെന്നാണ് സംയുക്ത ട്രേഡ് യൂണിയന്റെ ആവശ്യം. മില്ലുകള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചില്ലെങ്കില്‍ യന്ത്രങ്ങളുടെ തുടര്‍പ്രവര്‍ത്തനം സാധ്യമാകാതെ വരാന്‍ സാധ്യതയുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ലക്ഷ്മി മില്ലില്‍ 271 സ്ഥിരം തൊഴിലാളികളും 168 ദിവസവേതനക്കാരും 50 ഓഫീസ് ജീവനക്കാരുമടക്കം മൊത്തം 489 തൊഴിലാളികളുണ്ട്. അളഗപ്പ മില്ലില്‍ 287സ്ഥിരം തൊഴിലാളികളും 197 ദിവസ വേതനക്കാരും 52 ഓഫീസ് ജീവനക്കാരുമടക്കം മൊത്തം 536 തൊഴിലാളികളാണുള്ളത്. തൊഴിലാളികളില്‍ പകുതിയോളം പേര്‍ സ്ത്രീകളാണ്. അനുബന്ധ തൊഴിലാളികള്‍ ഇതിലേറെ വരും.
1025 തൊഴിലാളികളുടെ ആശ്രയമായിരുന്ന മില്ലുകള്‍ പൂട്ടികിടക്കുന്നതിനാല്‍ ഇവരുടെ കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലാണ്. സമ്പൂര്‍ണ ലോക്ഡൗണിന് ശേഷം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഫാക്ടറികളും പൊതുമേഖലാ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടും എന്‍ടിസിക്ക് കീഴിലുള്ള മില്ലുകള്‍ അടഞ്ഞു കിടക്കുന്നത് കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു. ലക്ഷ്മി മില്ലില്ലെയും അളഗപ്പയിലെയും നൂല്‍ വില്ക്കുന്നത് എന്‍ടിസി നേരിട്ടാണ്.
രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍
അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും
ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് ജഗ്ദീപ് ധന്‍കര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തുടര്‍ച്ചയായി അദാനി ഓഹരികള്‍ മുകളിലോട്ട് ; ശതകോടീശ്വരൻമാരുടെ പട്ടികയിൽ 30ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്
പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
എല്‍ഐസി അദാനി ഓഹരികളില്‍ പണമിറക്കിയതിനെ വിമര്‍ശിച്ച് ദേശാഭിമാനി ; അദാനി ഓഹരികളില്‍ നിന്ന് എല്‍ഐസി നേടിയ ലാഭം 26,015 കോടി