×
login
ജിഎസ്ടി‍ വരുമാനം‍ 1,67,540 കോടി; 25,000 കോടിയുടെ വര്‍ധനവ് കേരളത്തിന് 2,689 കോടി

2022 ഏപ്രില്‍ മാസത്തെ വരുമാനം 2021 ഏപ്രിലിലെ വരുമാനത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്.

ന്യൂദല്‍ഹി: ഏപ്രില്‍ മാസത്തെ രാജ്യത്തെ ജിഎസ്ടി വരുമാനം 1,67,540 കോടി രൂപ. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. ഇക്കാലയളവില്‍ കേരളത്തിന് വരുമാനമായി ലഭിച്ചത് 2,689 കോടി രൂപയാണ്. 2021 ഏപ്രിലില്‍ കേരളത്തിന്റെ വരുമാനം 2,466 കോടിയായിരുന്നു. സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഒന്‍പത് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.


1,67,540 കോടി രൂപയില്‍ സിജിഎസ്ടി 33,159 കോടി രൂപയും എസ്ജിഎസ്ടി 41,793 കോടി രൂപയും ഐജിഎസ്ടി 81,939 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള 36,705 കോടി രൂപ ഉള്‍പ്പെടെ), സെസ്സ് 10,649 കോടി രൂപ(ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള 857 കോടി രൂപ ഉള്‍പ്പെടെ)യുമാണ്. മാര്‍ച്ച് മാസത്തെ ജിഎസ്ടി വരുമാനം 1,42,095 കോടി രൂപയായിരുന്നു. 25,000 കോടി രൂപയുടെ വര്‍ധനവാണുള്ളതെന്ന് കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തു.

2022 ഏപ്രില്‍ മാസത്തെ വരുമാനം 2021 ഏപ്രിലിലെ വരുമാനത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്. ഈ മാസം മാത്രം ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 30 ശതമാനം വര്‍ധിച്ചു. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ വരുമാനത്തേക്കാള്‍ 17 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇതാദ്യമായാണ് ഗ്രോസ് ജിഎസ്ടി കളക്ഷന്‍ 1.5 ലക്ഷം കോടി കവിയുന്നത്.

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.