×
login
ഇന്ത്യയുടെ വളർച്ച ചൈനയേക്കാൾ ഇരട്ടിയോളം വേഗത്തിൽ; ഇന്ത്യ ഇക്കൊല്ലം 8.2 ശതമാനം വളർച്ച നേടുമെന്ന് ഐഎംഎഫിൻ്റെ വാർഷിക റിപ്പോർട്ട്

ലോകത്ത് അതിവേഗം വളരുന്ന മുഖ്യ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ചൈനയേക്കാൾ ഇരട്ടിയോളം വേഗത്തിലാണ് ഇന്ത്യയുടെ വളർച്ച.

വാഷിങ്ടൺ: ഇന്ത്യ ഇക്കൊല്ലം 8.2 ശതമാനം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ലോകത്ത് അതിവേഗം വളരുന്ന മുഖ്യ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ചൈനയേക്കാൾ ഇരട്ടിയോളം വേഗത്തിലാണ് ഇന്ത്യയുടെ വളർച്ച. ചൈനയുടെ വളർച്ച 4.4 ശതമാനത്തിലൊതുങ്ങുമെന്നും ഐഎംഎഫ് ലോക സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ പറയുന്നു.  

റഷ്യ-ഉക്രൈൻ യുദ്ധം ആഗോള സാമ്പത്തിക വളർച്ചയേയും സ്വാധീനിക്കും. യുദ്ധം മൂലം പണപ്പെരുപ്പം ​ഉയരും. ഭക്ഷ്യ-എണ്ണ വിലകൾ ഇതുമൂലം ഉയരും. ഇത് അവികസിത രാജ്യങ്ങളിലെ ജനങ്ങളേയാണ് ഏറ്റവും കൂടുതൽ സ്വാധീനിക്കുക. അടുത്ത സാമ്പത്തിക വർഷത്തിൽ ആഗോള സമ്പദ്‍വ്യവസ്ഥയിൽ 3.6 ശതമാനം വളർച്ച മാത്രമായിരിക്കും ഉണ്ടാവുകയെന്നും ഐ.എം.എഫ് അറിയിച്ചു. കഴിഞ്ഞ കൊല്ലം 6.1 ശതമാനമായിരുന്നു ആഗോള വളർച്ചാ നിരക്ക്.  

വികസിത രാജ്യങ്ങളിൽ 5.7 ശതമാനം പണപ്പെരുപ്പവും അവികസിത രാജ്യങ്ങളിൽ 8.7 ശതമാനം പണപ്പെരുപ്പവും ഉണ്ടാവുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു. 

    comment

    LATEST NEWS


    'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.