കൃഷിയെ പ്രോല്‍സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി സ്ഥാപിച്ച അഗ്രോപാര്‍ക്കില്‍ ചക്ക മാത്രമായിരുന്നില്ല സംസ്‌കരണം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്.
മാള: രാജ്യത്ത് പൊതുമേഖലയില്‍ ആദ്യമായി പൊയ്യ പൂപ്പത്തിയില്‍ ആരംഭിച്ച ചക്ക സംസ്‌കരണ ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍. ഫാക്ടറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ പരാജയപ്പെട്ടതോടെയാണ് സ്ഥാപനം പൂട്ടേണ്ടിവന്നത്.
കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ പെടുത്തി 2017ലാണ് ഫാക്ടറി ആരംഭിച്ചത്. 125 ലക്ഷമായിരുന്നു പദ്ധതി ചെലവ്. ഇതില്‍ 60 ശതമാനം ഫണ്ട് കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിച്ചത്.ചക്കയില്‍ നിന്ന് മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കി ലോക മാര്‍ക്കറ്റില്‍ വിപണനം ചെയ്ത് ഒരു വര്‍ഷം 15000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാകുമെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ പ്രോജക്ടാണ് അഞ്ച് വര്‍ഷം കൊണ്ട് നിലച്ചത്.
കൃഷിയെ പ്രോല്‍സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി സ്ഥാപിച്ച അഗ്രോപാര്‍ക്കില്‍ ചക്ക മാത്രമായിരുന്നില്ല സംസ്‌കരണം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. അഗ്രോപാര്‍ക്ക് തുടങ്ങിയ കാലത്ത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കയറ്റുമതി സാധ്യതകളെക്കുറിച്ച് ഏകദിന സെമിനാര്‍ നടത്തിയിരുന്നു. അതില്‍ അന്നത്തെ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞത് മരച്ചിനി, വാഴപഴം എന്നിവയും ഇവിടെ സാംസ്‌കരിച്ച് മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കി വിറ്റഴിക്കും എന്നായിരുന്നു. എന്നാല്‍ അതും പാഴ്‌വാക്കായി.
30 കോടി മുതല്‍ 60 കോടി വരെ ചക്ക ഒരു വര്‍ഷം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാല്‍ 30000 കോടിയുടെ രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ചക്ക സംസ്‌കരണ ഫാക്ടറി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിലൂടെ കേരള ബ്രാന്‍ഡ് എന്ന രീതിയില്‍ ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ചതോടെ അതിനുള്ള സാധ്യതയും നിലച്ചു.
പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു
തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം
വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരിച്ചുവരുന്നുണ്ട് അദാനി...ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം തിരിച്ചെടുത്തു; പിന്നില്‍ അദാനി ഓഹരികളുടെ തുടര്‍ച്ചയായ മുന്നേറ്റം
തുടര്‍ച്ചയായി അദാനി ഓഹരികള്‍ മുകളിലോട്ട് ; ശതകോടീശ്വരൻമാരുടെ പട്ടികയിൽ 30ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്