ന്യൂദല്‍ഹി: കര്‍ഷകരുടെ സമരം മൂലം ഡിസംബറില്‍ അവസാനിക്കുന്ന ത്രൈമാസ കാലയളവില്‍ ഏകദേശം 70,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (പിഎച്ച്ഡിസിസിഐ) കണക്കുകൂട്ടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്.
വിതരണശൃംഖലയിലെ താളപ്പിഴയും പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെയും ദില്ലി അതിര്‍ത്തിയിലേയും ദൈനംദിന സാംപത്തിക പ്രവര്ത്തനപ്പിഴകളും മൂലമാണ് ഇത്രയും ഭീമമായ നഷ്ടമുണ്ടായതെന്നാണ് പിഎച്ച്ഡിസിസിഐ പ്രസിഡന്റ് സഞ്ജയ് അഗര്‍വാളിന്റെ വിശദീകരണം. ഭക്ഷ്യസംസ്കരണം, പരുത്തി വ്യവസായം, ഗാര്‍മെന്റ്, വാഹനവ്യവസായം, കാര്‍ഷികയന്ത്രങ്ങള്‍, ഐടി, ട്രേഡിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, ട്രാന്‍സ്പോര്‍ട്ട് എന്നീ മേഖലകളാണ് സമരത്തിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്.
കാര്‍ഷികമേഖലയില്‍ നടപ്പാക്കിയ ശുഭോദര്‍ക്കമായ മൂന്ന് പരിഷ്കരണനിയമങ്ങള്ക്കെതിരെയാണ് കര്‍ഷകരുടെ സമരം. പല കുറി കേന്ദ്ര സര്‍ക്കാരും കര്‍ഷകരും നടത്തിയ ചര്‍ച്ചകള്‍ പരിഹാരമാവാതെ തുടരുകയാണ്. ഏറ്റവും ഒടുവിലത്തെ ചര്‍ച്ചയില്‍ കര്‍ഷകരുടെ രണ്ട് ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുക കൂടി ചെയ്തെങ്കിലും കര്‍ഷകര്‍ കടുംപിടുത്തം തുടരുകയാല്‍ പ്രശ്നപരിഹാരം നീളുകയാണ്. ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ 2020, കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് ഒരു കോടി പിഴ എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: