ബാഗ്, കുട എന്നിവയ്ക്ക് പുറമേ നോട്ടുബുക്ക്, ബോക്സ്, പൗച്ച്, പേന, പെന്‍സില്‍, കവര്‍ ചെയ്യാനുള്ള പേപ്പര്‍ എന്നിവയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയും ഇക്കുറി സ്‌കൂള്‍ വിപണിയില്‍ സ്ഥാനം പിടിക്കും.
തൃശ്ശൂര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നതോടെ പ്രതീക്ഷയോടെ വ്യാപാരികള്‍. രണ്ടു വര്‍ഷത്തെ ക്ഷീണം ഇക്കുറി കച്ചവടം പൊടിപൊടിച്ച് തീര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് ഇവര്‍. വിപണിയില്‍ വില വര്‍ദ്ധനവ് ഉണ്ടെങ്കിലും മികവുറ്റ വൈവിദ്ധ്യമാര്‍ന്ന ഐറ്റങ്ങള്‍ വിപണിയിലെത്തിച്ച് കച്ചവടം കൊഴിപ്പിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍. പലയിടത്തും നേരത്തെ തന്നെ സ്റ്റോക്കുകളെത്തിച്ച് കഴിഞ്ഞു. ചുരുക്കം ചില കടകളില്‍ മുന്‍ വര്‍ഷത്തെ ബാഗ്, കുട തുടങ്ങിയ സാധനങ്ങള്‍ ഇപ്പോഴും വിറ്റഴിയാതെയുണ്ട്.
ബാഗ്, കുട എന്നിവയ്ക്ക് പുറമേ നോട്ടുബുക്ക്, ബോക്സ്, പൗച്ച്, പേന, പെന്‍സില്‍, കവര്‍ ചെയ്യാനുള്ള പേപ്പര്‍ എന്നിവയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയും ഇക്കുറി സ്‌കൂള്‍ വിപണിയില്‍ സ്ഥാനം പിടിക്കും.
സ്‌കൂള്‍ തുറക്കുമ്പോള്‍ വ്യാപാരികളുടെ പ്രതീക്ഷ മുഴുവന്‍ സ്‌കൂള്‍ ബാഗുകളിലാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ഏപ്രില്‍ മുതല്‍ തന്നെ സാധാരണ ഗതിയില്‍ കടകളില്‍ സ്‌കൂള്‍ ബാഗുകളും ബഹുവര്‍ണക്കുടകളും വ്യാപാരികള്‍ കടം വാങ്ങി നിറച്ചെങ്കിലും മെയ് പകുതിയായിട്ടും മുന്‍വര്‍ഷങ്ങളിലെ പോലെ കച്ചവടം നടക്കുന്നില്ലെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്.
സാധാരണ സ്‌കൂള്‍ ബാഗുകള്‍ക്ക് ഒരു വര്‍ഷമാണ് ഗ്യാരണ്ടി. കൊവിഡ് കാലത്ത് ഉപയോഗിക്കാതെ കിടന്നതിനാലും പഴയ ബാഗ് ഉപേക്ഷിക്കേണ്ടി വരുമെന്നതിനാല്‍ പുതിയവയ്ക്ക് ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. സ്‌കൂള്‍ തുറക്കും മുന്‍പായുള്ള ഷോപ്പിംഗ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. വര്‍ണ്ണക്കുടകളും സൂപ്പര്‍ ഹീറോകളുടെയും കാര്‍ട്ടൂണ്‍ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകള്‍ കുട്ടികള്‍ക്കായി കടക്കാര്‍ പ്രത്യേകം കരുതിയിട്ടുണ്ട്.
പ്രധാനമായും മൂന്ന് സീസണുകളാണ് ബാഗ് വില്‍പ്പനക്കാര്‍ക്ക് ലഭിക്കാറ്. ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള കാലയളവ് സ്‌കൂളിലേയ്ക്ക് ആവശ്യമായ ബാഗും കുടകളും വില്‍പന നടത്തും. ആഗസ്റ്റില്‍ കോളേജുകള്‍ തുറക്കുന്നതിനാല്‍ സെപ്തംബര്‍ വരെ കോളേജിലേക്ക് ആവശ്യമായ ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്കുള്ള സമയമാണ്. ട്രാവല്‍ ബാഗുകളുടെ വില്‍പ്പനയാണ് ഈ സമയത്ത് നടക്കാറ്.
ചെറിയ കുട്ടികള്‍ക്കുള്ള ബാഗുകള്‍ക്ക് 300 മുതല്‍ 500 രൂപ വരെയും ഹൈസ്‌കൂള്‍, പ്ലസ് ടു കുട്ടികളുടെ ബാഗിന് 500മുതല്‍ 1500 രൂപ വരെയുമാണ് വില. പാദരക്ഷകള്‍ക്ക് പത്തു മുതല്‍ 200 രൂപ വരെയാണ് വര്‍ദ്ധനവ്.
സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ നോട്ട് ബുക്കിന് വില കയറ്റവും ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. ന്യൂസ് പ്രിന്റ് വില വര്‍ദ്ധനവോടെ നോട്ടുബുക്കുകള്‍ക്ക് 40-45 ശതമാനം വില കൂടി. കിലോയ്ക്ക് 65 രൂപ ഉണ്ടായിരുന്ന നോട്ട്ബുക്ക് പേപ്പറിന്റെ വില 90 ആയി വര്‍ധിച്ചതാണ് തിരിച്ചടിയായത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി നോട്ട്ബുക്കുകളുടെ നിര്‍മ്മാണവും വൈകിയിട്ടുണ്ട്.
കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി
പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും
രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍
അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തുടര്‍ച്ചയായി അദാനി ഓഹരികള്‍ മുകളിലോട്ട് ; ശതകോടീശ്വരൻമാരുടെ പട്ടികയിൽ 30ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്
പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
എല്‍ഐസി അദാനി ഓഹരികളില്‍ പണമിറക്കിയതിനെ വിമര്‍ശിച്ച് ദേശാഭിമാനി ; അദാനി ഓഹരികളില്‍ നിന്ന് എല്‍ഐസി നേടിയ ലാഭം 26,015 കോടി