×
login
വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം

പാദരക്ഷാ, ഫാഷന്‍ വ്യവസായ മേഖലയെ സാധാരണക്കാര്‍ക്ക് അനുകൂലമായ തരത്തില്‍ ജനാധിപത്യവല്‍ക്കരിച്ചതിനാണ് പുരസ്‌കാരം.

വികെസി പ്രൈഡ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാക്ക് മാര്‍ക്കറ്റിങ് മേസ്റ്റര്‍ 2022 പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നു

കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പി.യു ഫൂട്ട് വെയര്‍ ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം. ബാര്‍ക്ക്, ഹെറാള്‍ഡ് ഗ്ലോബല്‍, ഇആര്‍ടിസി മീഡിയ എന്നിവര്‍ ഏര്‍പ്പടുത്തിയ പുരസ്‌കാരം മുംബൈയിലെ ഐടിസി മറാത്തയില്‍ നടന്ന ചടങ്ങില്‍ വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്കും ഡയറക്ടര്‍ വി.റഫീക്കും ചേര്‍ന്ന് ഏറ്റുവാങ്ങി. പാദരക്ഷാ, ഫാഷന്‍ വ്യവസായ മേഖലയെ സാധാരണക്കാര്‍ക്ക് അനുകൂലമായ തരത്തില്‍ ജനാധിപത്യവല്‍ക്കരിച്ചതിനാണ് പുരസ്‌കാരം.

ഇതോടൊപ്പം വികെസി റസാക്കിനെ മാര്‍ക്കറ്റിങ് മേസ്റ്റര്‍ 2022 ആയി ബാര്‍ക്ക് ഏഷ്യയും ജൂറി പാനലും തിരഞ്ഞെടുക്കുകയും ചെയ്തു. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആദ്യമായി ഒരു ഫൂട്ട് വെയര്‍ ബ്രാന്‍ഡിന്റെ അംബാസഡറാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിനാണ് ഈ അംഗീകാരം. ആഗോള വിപണി ലക്ഷ്യമിടുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ സ്‌പോര്‍ട്ടി ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ ഉള്‍പ്പെടെ വികെസിയുടെ നാലു ബ്രാന്‍ഡുകളും ഒരു വര്‍ഷത്തിനിടെ ബച്ചന്‍ അവതരിപ്പിച്ചിരുന്നു. ഒരു ഗ്രൂപ്പിനു വേണ്ടി ഒരു വര്‍ഷം നാലു ബ്രാന്‍ഡുകള്‍ ബച്ചന്‍ അവതരിപ്പിച്ചതും ഇന്ത്യന്‍ പരസ്യ രംഗത്ത് ആദ്യ സംഭവമാണ്.


 

 

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.