Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രവിയച്ചന്‍ ഇനി വലിയച്ചന്‍

2003 മുതല്‍ വിക്രമന്‍ അച്ചനായിരുന്നു പാലിയം കുടുംബത്തിന്റെ നാഥന്‍. നവതി പിന്നിട്ട രവിയച്ചന്‍ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുമ്പോള്‍ അത് ജീവിതത്തിലെ മറ്റൊരു ഇന്നിങ്സിന്റെ തുടക്കമാവുകയാണ്. ലളിത ജീവിതത്തിന്റെയും ഉയര്‍ന്ന ചിന്തയുടെയും പ്രതീകമായി നമുക്കിടയില്‍ കഴിയുന്ന രവിയച്ചന്‍ പതിറ്റാണ്ടുകളുടെ പൊതുജീവിതത്തിന് ഉടമയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 21, 2021, 09:27 am IST
in Cricket

ക്രിക്കറ്റില്‍ അഭിമാനകരമായ വിജയങ്ങള്‍ സമ്മാനിച്ച് കായിക പ്രേമികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പി. രവിയച്ചന് ഇനി പുതിയ നിയോഗം. കൊച്ചി രാജ്യ ചരിത്രത്തില്‍ തിളങ്ങുന്ന ഏടുകള്‍ എഴുതിച്ചേര്‍ത്ത പാലിയം കുടുംബത്തിന്റെ കാരണവരായി മാറിയിരിക്കുകയാണ്, ഒരുകാലത്ത് രഞ്ജി ക്രിക്കറ്റിന്റെ എല്ലാമെല്ലാമായിരുന്ന രവിയച്ചന്‍. പാലിയം വലിയച്ചനായിരുന്ന വിക്രമന്‍ അച്ചന്‍ വിടപറഞ്ഞതിനെ തുടര്‍ന്നാണ് ഈ പദവിയിലേക്ക് രവിയച്ചന്‍ വന്നിരിക്കുന്നത്.

2003 മുതല്‍ വിക്രമന്‍ അച്ചനായിരുന്നു പാലിയം കുടുംബത്തിന്റെ നാഥന്‍. നവതി പിന്നിട്ട രവിയച്ചന്‍ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുമ്പോള്‍ അത് ജീവിതത്തിലെ മറ്റൊരു ഇന്നിങ്സിന്റെ തുടക്കമാവുകയാണ്. ലളിത ജീവിതത്തിന്റെയും ഉയര്‍ന്ന ചിന്തയുടെയും പ്രതീകമായി നമുക്കിടയില്‍ കഴിയുന്ന രവിയച്ചന്‍ പതിറ്റാണ്ടുകളുടെ പൊതുജീവിതത്തിന് ഉടമയാണ്.  

ആഢ്യത്വത്തിന്റെ കെട്ടുപാടുകളൊന്നുമില്ലാതെ പരിചയപ്പെടുന്ന ആരോടും മാന്യമായും സ്നേഹനിര്‍ഭരമായും ഇടപെടുന്ന വലിയ മനസ്സ്. നല്ലൊരു വായനക്കാരന്‍, കലാപ്രേമി എന്നീ നിലകളിലൊക്കെ രവിയച്ചന്റെ വ്യക്തിത്വത്തെ തൃപ്പൂണിത്തുറക്കാര്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഏതു വിഷയത്തെക്കുറിച്ചും തെളിഞ്ഞ ധാരണകളും, അത് ആകര്‍ഷകമായി അവതരിപ്പിക്കാനുള്ള കഴിവും ഇദ്ദേഹത്തിനുണ്ട്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘചാലകായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുകയും, സംഘടനയുടെ ചെറുതും വലുതുമായ പരിപാടികളില്‍ ഊര്‍ജസ്വലതയോടെ പങ്കെടുക്കുകയും ചെയ്ത പാരമ്പര്യം രവിയച്ചന് അവകാശപ്പെട്ടതാണ്.

ക്രിക്കറ്റില്‍ ആരെങ്കിലുമാവാനല്ല, അതിനോടുള്ള കമ്പമാണ് രവിയച്ചനെ കളിക്കാരനാക്കിയത്. തിരു-കൊച്ചിക്കു വേണ്ടിയും പിന്നീട് കേരളത്തിനുവേണ്ടിയും 55 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള രവിയച്ചന്‍ 1952-1970 കാലയളവില്‍ ക്രീസില്‍ നിറഞ്ഞുനിന്നു. ക്രിക്കറ്റിന്റെ ലോകത്ത് എന്തെങ്കിലുമാവാന്‍ കേരളം കിണഞ്ഞു ശ്രമിച്ചപ്പോള്‍ അതിനുവേണ്ടി കനത്ത സംഭാവനകള്‍ നല്‍കി നായകസ്ഥാനത്തേക്കു വന്നയാളാണ് രവിയച്ചന്‍.  

സ്വന്തം നഗരമായ തൃപ്പൂണിത്തുറയിലെ പൂജ ക്ലബ്ബിനു വേണ്ടിയാണ് രവിയച്ചന്‍ കളിച്ചു തുടങ്ങിയത്. പില്‍ക്കാലത്ത് മുംബൈയില്‍നിന്ന് കളി പഠിച്ചു. നിരവധി മത്സരങ്ങളില്‍ കേരളത്തെ നയിച്ചു. 41 വയസ്സുവരെ കേരളത്തിനുവേണ്ടി കളിച്ചു. കുറച്ചുകാലം സെലക്ടറായി പ്രവര്‍ത്തിക്കുകയും പില്‍ക്കാലത്ത് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ വ്യാപൃതനാവുകയും ചെയ്തു.

നിലവില്‍ വലിയച്ചനായിരിക്കുന്നയാള്‍ വിടപറയുന്നതോടെ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നയാള്‍ ആ സ്ഥാനത്തേക്ക് വരികയാണ്. ഇതിന് പ്രത്യേകചടങ്ങുകളൊന്നുമില്ല. പാലിയം ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ച് സ്വഭാവികമായി സംഭവിക്കുകയാണ്. രവിയച്ചന്‍ വലിയച്ചനായിരിക്കുമ്പോള്‍ തീര്‍ച്ചയായും അതിന്റെ പ്രതിഫലനങ്ങള്‍ പാലിയം തറവാട്ടിലുമുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Kerala

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

India

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.