ലണ്ടന്‍: ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡിന്റെയും സൗരവ് ഗാംഗുലിയുടെയും ബാറ്റിങ് തന്റെ ക്രിക്കറ്റ് കരിയറില്‍ വഴിതിരിവായിട്ടുണ്ടെന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്ലര്. 1999 ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ ദ്രാവിഡിന്റെയും ഗാംഗുലിയുടെയും ഇന്നിങ്സുകളെ ഉപമിച്ചായിരുന്നു ബട്ലറുടെ പ്രസ്താവന. ഇരുവരുടെയും പ്രകടനം അസാമാന്യമായിരുന്നെന്നും ക്രിക്കറ്റിലേക്കുള്ള പ്രവേശനത്തില്‍ തനിക്ക് വഴിത്തിരിവായെന്നും ബട്ലര് പറഞ്ഞു.
ഇരുവരും 318 റണ്‍സാണ് മത്സരത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യക്ക് ലഭിച്ച പിന്തുണ അത്ഭുതകരമായിരുന്നെന്നും ബട്ലര് പറഞ്ഞു. ട്വന്റി20യെ വെല്ലുന്ന പ്രകടനമാണ് ദ്രാവിഡും ഗാംഗുലിയും നടത്തിയത്. ആ മത്സരവും ആവേശവും ഇന്നും ഓര്‍മയിലുണ്ട്. മികച്ച മത്സരങ്ങള്‍ മറക്കാനാകില്ലെന്നും ബട്ലര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: