ഡ്വെയ്ന്‍ ബ്രോവോയും ആന്ദ്രെ റസ്സലും എറിഞ്ഞ അവസാന രണ്ട് ഓവറുകളാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ബ്രാവോ ലിറ്റണ്‍ ദാസിനെ പുറത്താക്കി. തുടക്കം തകര്‍ന്ന ബംഗ്ലാദേശിനെ ലിറ്റണ്‍ ദാസാണ് വിജയത്തിന് അരികിലെത്തിച്ചത്. 43 പന്തില്‍ നാല് ഫോറുകളുടെ പിന്‍ബലത്തില്‍ ലിറ്റണ്‍ 44 റണ്‍സ് എടുത്തു. അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ പതിമൂന്ന് റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ റസ്സല്‍ അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിന്‍ഡീസിന് വിജയം സമ്മാനിച്ചു.
ഷാര്‍ജ: അവസാന പന്തുവരെ ആവേശം പതഞ്ഞുപൊങ്ങിയ മത്സരത്തില്‍ വിന്‍ഡീസിന് വിജയം. ടി 20 ലോകകപ്പ് ഗ്രൂപ്പ് ഒന്നില്‍ വിന്‍ഡീസ് മൂന്ന് റണ്‍സിന് ബംഗ്ലാദേശിനെ വീഴ്ത്തി. അവസാന പന്തില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ നാലു റണ്‍സ് മതിയായിരുന്നു. വിന്‍ഡീസ് പേസര്‍ ആന്ദ്രെ റസ്സല്‍ എറിഞ്ഞ അവസാന പന്ത് നേരിട്ട ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്മമുള്ളയ്ക്ക് ഒരു റണ്‍സുപോലും നേടാനായില്ല. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 139 റണ്‍സിലെത്തി നിന്നു. നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിന്റെ ആദ്യ വിജയമാണിത്. ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയും. ഇതോടെ സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാ കടുവകള്‍. സ്‌കോര്‍: വിന്‍ഡീസ് 20 ഓവറില്‍ ഏഴിന് 142. ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 139 റണ്‍സ്.
ഡ്വെയ്ന്‍ ബ്രോവോയും ആന്ദ്രെ റസ്സലും എറിഞ്ഞ അവസാന രണ്ട് ഓവറുകളാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ബ്രാവോ ലിറ്റണ്‍ ദാസിനെ പുറത്താക്കി. തുടക്കം തകര്‍ന്ന ബംഗ്ലാദേശിനെ ലിറ്റണ്‍ ദാസാണ് വിജയത്തിന് അരികിലെത്തിച്ചത്. 43 പന്തില്‍ നാല് ഫോറുകളുടെ പിന്‍ബലത്തില്‍ ലിറ്റണ്‍ 44 റണ്‍സ് എടുത്തു. അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ പതിമൂന്ന് റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ റസ്സല്‍ അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിന്‍ഡീസിന് വിജയം സമ്മാനിച്ചു. .
143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ തുടക്കം മോശമായി. 90 റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് ലിറ്റണ്‍ ദാസും ക്യാപ്റ്റന്‍ മഹ്മദുള്ളയും രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ടീമിനെ വിജയത്തിന് തൊട്ടടുത്തുവരെ എത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 40 റണ്‍സ് എടുത്തു. മെഹ്മദുള്ള 24 പന്തില്‍ 31 റണ്‍സുമായി
പുറത്താകാതെ നിന്നു. രണ്ട് ഫോറും ഒരു സിക്‌സറും അടിച്ചു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നീക്കോളസ് പൂരന്‍ , റോസ്റ്റണ്‍ ചേസ് എന്നിവരുടെ മികവിലാണ് 142 റണ്‍സ് എടുത്തത്. അടിച്ചുതകര്‍ത്ത നിക്കോളസ് പൂരന്‍ 22 പന്തില്‍ ഒരു ഫോറും നാലു സിക്‌സറും സഹിതം 40 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. റോസ്റ്റണ്‍ ചേസ് 46പന്തില്‍ 39 റണ്‍സ് എടുത്തു. നിക്കോളസ് പൂരനാണ് കളിയിലെ കേമന്‍.
ജേസണ്‍ ഹോള്‍ഡര്‍ അഞ്ചു പന്തില്‍ 15 റണ്‍സുമായി കീഴടങ്ങാതെ നിന്നു. രണ്ട് പന്ത് സിക്‌സര്‍ പൊക്കി. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍, മുസ്താഫിസുര്‍ റഹ്മാന്‍ ഷോറിഫുര്‍ ഇസ്ലാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോ്‌സ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്‌കോര്‍: വിന്‍ഡീസ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 142 ( റോസ്റ്റണ്‍ ചേസ് 39, നിക്കോളസ് പൂരന്‍ (40), ജേസണ്‍ ഹോള്‍ഡര്‍ 14 നോട്ടൗട്ട്). ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 139. ( ലിറ്റന്‍ ദാസ് 44, മെഹ്മദുള്ള 31 നോട്ടൗട്ട്)
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം
വിശക്കും മയിലമ്മ തന് പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന് ആര്‍ദ്രഹൃദയവും…
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു; പുതിയ തലമുറക്ക് വഴിമാറി കൊടുക്കുന്നു
'മന്‍കാദിംഗ്' ഇനിയും അതിനെ ആ മഹാന്റെ പേര് കൂട്ടി വിളിക്കരുത്; അത് എന്നെ എപ്പോഴും അസ്വസ്ഥനാക്കിയിരുന്നെന്ന് സച്ചിന്
ലങ്കയ്ക്ക് 'പിങ്ക് ടെസ്റ്റ്'; ഇന്ത്യ- ശ്രീലങ്ക രണ്ടാം ടെസ്റ്റ് ഇന്ന് തുടങ്ങും
പിങ്കില്‍ പിടിമുറുക്കി ഇന്ത്യ
മൊഹാലി ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്സിനും 222 റണ്‍സിനും തകര്‍ത്ത് ഇന്ത്യ: ജഡേജ (175* റണ്‍സ് & 9 വിക്കറ്റ്)