അഹമ്മദാബാദ്: രണ്ട് ദിനംകൊണ്ട് ഒരു ടെസ്റ്റ് മത്സരത്തിന് പരിസമാപ്തി കുറിച്ച , നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചില്‍ വീണ്ടുമൊരു അങ്കത്തിന് തയ്യാറെടുക്കുകയാണ് വിരാട് കോഹ്ലിയുടെ ഇന്ത്യന്‍ സൈന്യവും ജോ റൂട്ടിന്റെ ഇംഗ്ലീഷ് പടയും. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ്് നാളെ ഈ സ്റ്റേഡിയത്തില്‍ ആരംഭിക്കും.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് ഒരു സമനിലകൊണ്ട് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തും. രണ്ട്് ദിവസം കൊണ്ട് അവസാനിച്ച മൂന്നാം ടെസ്റ്റില്‍ പത്ത്് വിക്കറ്റിന് തോറ്റതോടെ ഇംഗ്ലണ്ടിന്റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്ന സ്വപ്നം തകര്‍ന്നു. എന്നിരുന്നാലും ജയം തന്നെയാണ് റൂട്ടും സംഘവും ലക്ഷ്യമിടുന്നത്. വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. കൂടാതെ ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിന്ന് പുറത്താക്കുകയും ചെയ്യാം. ഇന്ത്യ തോറ്റാല്‍, പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ഓസീസിന് ഫൈനലിലേക്കുള്ള വഴി തുറക്കും.
പരമ്പരയില്‍ 2-1 ന് മുന്നില്‍ നില്ക്കുന്ന ഇന്ത്യ വിജയം തന്നെ ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുക. ജയിച്ചാല്‍ ഇന്ത്യക്ക്് പരമ്പര 3-1 ന് സ്വന്തമാക്കം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും കടക്കാം. ലോര്ഡ്്സില് ജൂണിലാണ് ഫൈനല്‍. ന്യൂസിലന്‍ഡ് നേരത്തെ തന്നെ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം. ഇവിടെ നടന്ന ആദ്യ ടെസ്റ്റ്് രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. സമ്പന്നവും ശക്തവുമായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്്് നിലവാരമില്ലാത്ത പിച്ച്് ഒരുക്കുന്നതിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) കൂട്ടുനില്ക്കുകയാണെന്ന്് മുന്‍ ഇംഗ്ലണ്ട് കളിക്കാര്‍ ആരോപിച്ചു. എന്നാല്‍ ഇംഗ്ലണ്ട് വിലപിക്കുന്നത് നിര്‍ത്തി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് വേണ്ടെതെന്ന് വിന്‍ഡീസിന്റെ മുന്‍ നായകന് വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു.
ഇംഗ്ലണ്ട് ടീം , പക്ഷെ വിവാദങ്ങളോട് പ്രതികരിച്ചില്ല. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ ചെറുക്കാനുളള വഴിതേടുകയാണ് ഞങ്ങളെന്ന് ഇംഗ്ലണ്ടിന്റെ ബൗളിങ് പരിശീലകന് ജീതന്‍ പട്ടേല്‍ വെളിപ്പെടുത്തി. നാലാം ടെസ്റ്റിലും പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പിന്നാക്രമണത്തെ നേരിടാന്‍ ഒരു വഴി കണ്ടെത്തണം. ടോസ് ലഭിച്ചാല്‍ ബാറ്റ് ചെയ്ത് മാന്യമായ സ്കോര്‍ നേടേണ്ടത് അനിവാര്യമാണെന്ന്് പട്ടേല്‍ പറഞ്ഞു.
ഇംഗ്ലണ്ട് ഡ്രസ്സിങ് റൂമില്‍ നടന്നതിനെക്കാള്‍ വമ്പന്‍ ചര്‍ച്ചകളാണ് പിച്ചിനെക്കുറിച്ച് മാധ്യമങ്ങളില്‍ നടന്നത്. ഇപ്പോഴും ഞങ്ങള്‍ക്ക് ഈ പിച്ചില്‍ കളിക്കുക വിഷമകരമാണ്്. ഈ ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സമനിലയാക്കാം. വിജയത്തിന് കഠിന പ്രയത്നം തന്നെ വേണ്ടിവരുമെന്ന്് ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ച് പറഞ്ഞു. ആദ്യ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് പതിനാറ് വിക്കറ്റ്് നേടിയ താരമാണ് ജാക്ക് ലീച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: