മൊഹാലി: രണ്ട് വര്‍ഷത്തിലേറെയായി കളിക്കളത്തില്‍ സെഞ്ച്വറി കുറിക്കാന്‍ പ്രയാസപ്പെടുന്ന മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കരിയറിലെ തന്റെ നൂറാം ടെസ്റ്റില്‍ മൂന്നക്കം കടക്കുമോ ? .ആരാധകര്‍ ആകാംഷയോടെ കാത്തരിക്കുന്ന കോഹ്ലിയുടെ സെഞ്ച്വറി ടെസ്റ്റിന് ഇന്ന് തുടക്കം കുറിക്കും. ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റ് മൊഹാലി സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഇന്ത്യയുടെ മുഴവുന്‍ സമയ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശര്‍മ്മയുടെ അരങ്ങേറ്റ ടെസറ്റ് കൂടിയാണിത്. ഇന്ത്യയുടെ മുപ്പത്തിയഞ്ചാം ടെസ്റ്റ് ക്യാപ്റ്റനാണ് രോഹിത് ശര്‍മ്മ. നാളെ രാവിലെ 9.30 ന് കളി തുടങ്ങും. മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
കോഹ്ലി 2019 ലാണ് കോഹ്ലി അവസാനമായി രാജ്യാന്തര മത്സരങ്ങളില്‍ സെഞ്ച്വറി കുറിച്ചത് . ഏഴുപത് ഇന്നിങ്സുകളില്‍ മൂന്നക്കം കടക്കാനായില്ല. എന്നാല്‍ ശ്രീലങ്കക്കെതിരായ തന്റെ നൂറാം ടെസ്റ്റില്‍ കോഹ്ലി ഫോമിലേക്കുയരുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. ഇന്ന് കളിക്കളത്തിലിറങ്ങുന്നതോടെ നൂറ് ടെസ്റ്റ് കളിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം കോഹ്ലിക്ക് സ്വന്തമാകും. കോഹ്ലിയുടെ നൂറാം ടെസ്റ്റ് നേരിട്ട് വീക്ഷിക്കുന്നതിന് അമ്പത് ശതമാനം കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം നല്കാന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് തീരുമാനിച്ചിട്ടുണ്ട്.
വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയുമാണ് ഈ ടെസ്റ്റിലെ ശ്രദ്ധാകേന്ദ്രം. പരിമിത ഓവര്‍ മത്സരങ്ങളില്‍ സ്ഥിരം ക്യാപറ്റനായുള്ള അരങ്ങേറ്റം രോഹിത് ഗംഭീരമാക്കി. വിന്‍ഡീസിനെതിരായ ഏകദിന പരമ്പയും ടി 20 പരമ്പരയും രോഹിതിന്റെ ഇന്ത്യ തൂത്തുവാരി. കൂടാതെ ശ്രീലങ്കക്കെതിരായ ടി 20 പരമ്പരയിലും 3-0 ന്റെ വിജയക്കൊടി നാട്ടി.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനം തന്നെ ഇന്ത്യന്‍ ടീം കാഴ്ചവയ്ക്കുമെന്ന്് കരുതാം. സ്വന്തം മണ്ണില്‍ ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ മികച്ച റിക്കാര്‍ഡാണുള്ളത്. ശ്രീലങ്കക്ക്് ഇതുവരെ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഇന്ത്യയില്‍ ശ്രീലങ്ക ഇതുവരെ ഇരുപത് ടെസ്റ്റ് കളിച്ചു. ഇതില്‍ പതിനൊന്നിലും ഇന്ത്യയാണ് വിജയിച്ചത്. ഒമ്പത് മത്സരങ്ങള്‍ സമനിലയായി.
ശ്രീലങ്കയെ വീഴ്ത്തി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റ് നിലയില്‍ മുന്നേറാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയെ തോല്‍പ്പിക്കാനായാല്‍ ശ്രീലങ്കക്കെതിരെ ഇരുപത്തിയൊന്ന് ടെസ്റ്റ്് വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റിക്കാര്‍ഡ് ഇന്ത്യക്ക് സ്വന്തമാകും.
മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍ രോഹിതിന്റെയും കീഴില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റാണിത്. മഖ്യ പരിശീലകന് എന്ന നിലയില്‍ ന്യൂസിലന്‍ഡിനെതിരെ അരങ്ങേറിയ ദ്രാവിഡ് ആ പരമ്പരയില്‍ വിജയം നേടി. അന്ന് കോഹ് ലിയായിരുന്നു ക്യാപറ്റന്. എന്നാല്‍ പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ തോറ്റു. ഇതിനെ തുടര്‍ന്നാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: