ന്യൂദല്‍ഹി: ഐപിഎല്ലിലെ വിദേശതാരങ്ങളെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ ബിസിസിഐ സ്വീകരിക്കുമെന്ന് ഐപിഎല്‍ ചെയര്മാന് ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ജൈവസുരക്ഷാ വലയത്തില്‍ കഴിയുന്ന കളിക്കാര്‍ക്ക്് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ പതിനാലാം പതിപ്പ് അനിശ്ചതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയ്ക്കും ദല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ അമിത് മിശ്രയ്ക്കും ഇന്നലെ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഐപിഎല്‍ നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
വിദേശ കളിക്കാരെ നാട്ടിലേക്ക് തിരിച്ചയയ്്ക്കണം. അതിനുള്ള മാര്‍ഗം ഞങ്ങള്‍ കണ്ടെത്തുമെന്നും , മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: