മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്തംബര്‍ പതിനഞ്ച് മുതല്‍ ഒക്ടോബര്‍ പതിനഞ്ച് വരെ യുഎഇ യില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ബിസിസഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 29 ന് ഉണ്ടായേക്കും. ഇനി 31 മത്സരങ്ങളാണ് ശേഷിക്കുന്നത്.
ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് നാലിന് ആദ്യ ടെസ്റ്റ് ആരംഭിക്കും. രണ്ടാം ടെസ്റ്റും മൂന്നാം ടെസ്റ്റും തമ്മിലുള്ള ഒമ്പത് ദിവസത്തെ ഇടവേള നാല് ദിവസമായി കുറയ്ക്കണമെന്ന്് ആവശ്യപ്പെട്ട്് ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തിവരികയാണ്. ഇംഗ്ലീഷ് ബോര്‍ഡ് ഇത്് സമ്മതിച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കായി അഞ്ചു ദിവസം കൂടി കൂടതല്‍ ലഭിക്കും. ബോര്‍ഡ് സമ്മതിച്ചില്ലെങ്കിലും ഐപിഎല്‍ മത്സരങ്ങള്‍ നടത്താന്‍ മുപ്പത് ദിവസങ്ങള്‍ ലഭിക്കും. ഈ ദിവസത്തിനുള്ളില്‍ 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.
ഈ മാസം 29 ന്് ബിസിസിഐ പ്രത്യേക ജനറല്‍ ബോഡി വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനുശേഷം ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.
ഇത്തവണത്തെ ഐസിസി ടി 20 ലോകകപ്പ് ഒക്ടോബര്‍ പതിനെട്ട് മുതല്‍ ഇന്ത്യയിലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോകകപ്പ് വേദി യുഎഇ യിലേക്ക്് മാറ്റിയേക്കും. ജൂണ്‍ രണ്ടിന് നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തില്‍ ലോകകപ്പ് വേദിമാറ്റം സംബന്ധിച്ച തീരുമാനമുണ്ടാകും.
ബയോബബിളിലെ കൂടുതല്‍ കളിക്കാര്‍ക്ക്് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് പതിനാലാമത് ഐപിഎല്‍ മത്സരങ്ങള്‍ ഈ മാസം ആദ്യം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയിലാണ് നടന്നത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുടിയ സാഹചര്യത്തില്‍ യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: