സതാംപ്റ്റണ്: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിലെ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇന്നലെ സതാംപ്റ്റണിലെ ഗ്രൗണ്ടില്‍ പരിശീലനം നടത്തി. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഈ മാസം പതിനെട്ടിന് ആരംഭിക്കും.
ജൂണ്‍ മൂന്നിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്. മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈീന്‍ അവസാനിച്ച ശേഷമാണ് ജഡേജ ഗ്രൗണ്ടിലിറങ്ങി പരിശീലനം നടത്തിയത്. ബൗള്‍ ചെയ്യുന്ന ചിത്രം ജഡേജ ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ താരങ്ങള്‍ ഇനി ഒമ്പത് ദിവസം കൂടി ക്വാറന്റൈീനില്‍ കഴിയണം. ഈ കാലയളവില്‍ കളിക്കാര്‍ക്ക് ചെറിയ ഗ്രൂപ്പുകളായി പരിശീലനം നടത്താം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മൂന്ന് മത്സരങ്ങളുള്ള ഫൈനലായി നടത്തണമായിരുന്നെന്ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടും മുമ്പ് ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യയുടെ എതിരാളികളായ ന്യൂസിലന്‍ഡ് ഇപ്പോള്‍ ഇംഗ്ലണ്ടുമായി രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: