ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മികച്ച പ്രകടനമാണ് നടത്തിയത്. ജോണി ബെയര്‍സ്‌റ്റോ, ഭാനുക രജപക്‌സെ, ജിതേഷ് ശര്‍മ, ലിവിങ്സ്റ്റണ്‍ എന്നിവരുടെ മികവില്‍ 189 റണ്‍സിലെത്തി. ബെയര്‍സ്റ്റോ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 56 റണ്‍സ് എടുത്ത ബെയര്‍സ്‌റ്റോയ്ക്ക് കൂട്ടായി രജപക്‌സെ (27), അഗര്‍വാള്‍ (15) എന്നിവര്‍ ഒപ്പം നിന്നു.
മുംബൈ: പഞ്ചാബിന്റെ സെമിസാധ്യത പഞ്ചറാക്കി രാജസ്ഥാന്റെ മുന്നേറ്റം. ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത സജീവമാക്കാനിറങ്ങിയ പഞ്ചാബിനെ ആറ് വിക്കറ്റിന് രാജസ്ഥാന്‍ തോല്‍പ്പിച്ചു. നിര്‍ണായക മത്സരത്തില്‍ അവസാന ഓവറിലാണ് രാജസ്ഥാന്‍ ജയിച്ചുകയറിയത്. സ്‌കോര്‍: പഞ്ചാബ്: 189-5, രാജസ്ഥാന്‍: 190-4 (19.4).
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മികച്ച പ്രകടനമാണ് നടത്തിയത്. ജോണി ബെയര്‍സ്‌റ്റോ, ഭാനുക രജപക്‌സെ, ജിതേഷ് ശര്‍മ, ലിവിങ്സ്റ്റണ്‍ എന്നിവരുടെ മികവില്‍ 189 റണ്‍സിലെത്തി. ബെയര്‍സ്റ്റോ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 56 റണ്‍സ് എടുത്ത ബെയര്‍സ്‌റ്റോയ്ക്ക് കൂട്ടായി രജപക്‌സെ (27), അഗര്‍വാള്‍ (15) എന്നിവര്‍ ഒപ്പം നിന്നു. മധ്യ ഓവറുകളില്‍ ജിതേഷ് ശര്‍മ (38) റണ്‍സ് ഉയര്‍ത്തി. ലിയാം ലിവിങ്സ്റ്റണ്‍ (22) അതിവേഗം റണ്‍സ് നേടി. സ്പിന്നര്‍മാരുടെ പ്രകടനമാണ് രാജസ്ഥാന് തുണയായത്. യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ മുന്‍നിരയുടെ കരുത്തില്‍ അതിവേഗം മുന്നേറി. യശസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി നേടി. ജോസ് ബട്‌ലര്‍ 30 റണ്‍സ് എടുത്തു. മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണ്‍ 23 റണ്‍സിന് പുറത്തായി. പിടിച്ചു നിന്ന ദേവദത്ത് പടിക്കല്‍ 31 റണ്‍സ് എടുത്തു. ജയ്‌സ്വാള്‍ 68 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ ടീമിനെ വിജയത്തിലെത്തിച്ച ഹേറ്റമയര്‍ 31 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. വിജയത്തോടെ രാജസ്ഥാന് 11 മത്സരത്തില്‍ നിന്ന് 14 പോയിന്റായി. തോല്‍വിയോടെ പഞ്ചാബിന്റെ സെമി സാധ്യത മറ്റ് മത്സരങ്ങളെ കേന്ദ്രീകരിച്ചിരിക്കും.
ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം
അധ്യയന കാലമെന്ന വസന്തകാലം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ജയം
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
കാര്യവട്ടത്ത് ആളില്ല; കായികമന്ത്രി അബ്ദുള്‍റഹ്മാന്റെ പട്ടിണി കിടക്കുന്നവന് കളി കാണേണ്ടെന്ന നിലപാട് പാളി; പൊള്ളുന്ന ടിക്കറ്റിന് കാശുള്ളോരും വന്നില്ല
കാര്യവട്ടത്തെ കളി തോല്പിച്ച മന്ത്രി മാപ്പു പറയേണ്ടി വരുമോ? ഹൈദരാബാദിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം വീണ്ടും മന്ത്രി അബ്ദുറഹ്മാന് ചോദ്യചിഹ്നമാവുന്നു
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി