സൗരാഷ്ട്ര: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ വിജയ കുതിപ്പ് തുടരുന്നു. ഛത്തിസ്ഗഢിനെതിരായ മത്സരത്തില്‍ കേരളം വിജയിച്ചത് അഞ്ച് വിക്കറ്റിന്. 93 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് കേരളം ജയിച്ചത്. ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായി ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലേക്കുള്ള സാധ്യത സജീവമാക്കി. സ്കോര്‍- ഛത്തീസ്ഗഢ്: 189, കേരളം: 193/5 (34.3).
സിജോമോന്‍ ജോസഫിന്റെ സ്പിന്‍ കരുത്തിലാണ് കേരളം അനായാസ വിജയത്തിലേക്കെത്തിയത്. ഛത്തീസ്ഗഢ് താരങ്ങളെ കറക്കി വീഴ്ത്തിയ താരം നേടിയത് അഞ്ച് വിക്കറ്റുകള്‍. മധ്യനിരയെ നിലയുറപ്പിക്കാനാകാതെ പുറത്താക്കുകയായിരുന്നു. നായകന് ഹര്‍പ്രീത് സിങ്ങിന് (98) മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ഓപ്പണര്‍ സഞ്ജീത് ദേശായ് 32 റണ്‍സ് നേടി. കേരളത്തിനായി ബേസില്‍ തമ്പിയും എം.ഡി. നിധീഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ രോഹന് കുന്നുമല്, മുഹമ്മദ് അസ്ഹറുദ്ദീന് എന്നിവര്‍ ആദ്യ വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് തുടരെ വിക്കറ്റുകള്‍ പോയത് തിരിച്ചടിയായെങ്കിലും വിനൂപ് മനോഹരന്റെയും വിഷ്ണു വിനോദിന്റെയും മികവില്‍ കേരളം വിജയത്തിലെത്തി.
നായകന് സഞ്ജു സാംസണ് പൂജ്യത്തിന് പുറത്തായി. സച്ചിന് ബേബി നാല് റണ്‍സിന് പുറത്തായി. വിനൂപ് മനോഹരന് 54 റണ്‍സ് നേടി പുറത്താകാതെ നിന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: