ന്യൂദല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിവീര്‍ പദ്ധതി പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിരോധ മന്ത്രാലയം. ഇന്ന് രാവിലെ രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളുടേയും മേധാവികളെയും വിളിച്ചു ചേര്‍ത്ത് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മൂന്ന് സേനകളും സംയുക്തമായി വിളിച്ചു ചേര്‍ക്കുകയായിരുന്നു.
രാജ്യത്തിന്റെ സൈന്യത്തിലേക്ക് കുടുതല്‍ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണ്. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാല്‍ സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാല്‍ത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി അറിയിച്ചു.
കാര്‍ഗില്‍ യുദ്ധകാലത്തിന് ശേഷം തുടങ്ങിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പദ്ധതിയിപ്പോള് നടപ്പിലാക്കാന്‍ ഒരുങ്ങുന്നതാണ്. സംയുക്ത സൈനക മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തെ ചര്‍ച്ചയ്ക്കു ശേഷം തയ്യാറാക്കിയതാണ് പദ്ധതി. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് അഗ്നിപഥ് വഴി ആയിരിക്കുമെന്നും ലെഫ് ജനറല്‍ അനില്‍ പുരി പറഞ്ഞു.
നിലവില്‍ 14,000 പേര് കരസേനയില്‍ നിന്ന് ഓരോ വര്‍ഷവും പുറത്തേക്ക് വരുന്നുണ്ട്. ഇവരില്‍പ്പലരും സര്‍വീസ് പൂര്‍ത്തിയാക്കുന്നതിന് മുമ്പേ വിരമിക്കുന്നവരാണ്. ഇവരുടെയും ശരാശരി പ്രായം 35 വയസ്സാണ്. അതിനാല്‍ത്തന്നെ തൊഴില്‍ ഇല്ലാതാകും എന്ന വാദത്തിന് അര്‍ത്ഥമില്ലെന്നും അനില്‍ പുരി പറയുന്നു.
നാല്പ്പത്തിയാറായിരം പേരെ എടുക്കുന്നത് തുടക്കത്തില്‍ മാത്രമാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ അറുപതിനായിരം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെയാക്കും. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാന്‍ നല്ല അവസരമാണിത്.
11.74 ലക്ഷം മാത്രമല്ല ഒരു അഗ്നിവീറിന്റെ വരുമാനം. സര്‍വീസിലുള്ള കാലഘട്ടത്തിലേതും ചേര്‍ത്ത് ഒരു അഗ്നിവീറിന് ആകെ 23.24 ലക്ഷം രൂപ വരുമാനം കിട്ടും. സേവനകാലത്തിനിടെ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്താല്‍ ഇന്‍ഷൂറന്‍സ് സേവാനിധി ഉള്‍പ്പടെ ഒരു കോടി രൂപ ലഭിക്കും. സിയാച്ചിനില്‍ പോലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് കിട്ടുന്ന അതേ തരത്തിലുള്ള ശമ്പളവും ആനുകൂല്യങ്ങളുമാണ് അഗ്നിവീറുകള്‍ക്കും ലഭിക്കുക. ഒരു തരത്തിലുള്ള വിവേചനവുമുണ്ടാവില്ല.
വിവിധ മന്ത്രാലയങ്ങളില്‍ അഗ്നിവീറുകള്‍ക്ക് നല്കുന്ന സംവരണം നേരത്തേ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും, അക്രമങ്ങളോ സമരങ്ങളോ കണ്ട് നടപ്പാക്കിയതല്ല. കൂടാതെ ചില സംസ്ഥാന സര്‍ക്കാരുകളും ബാങ്കുകളും മടങ്ങിവരുന്ന അഗ്നീവീറുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില
ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന് ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി
പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി
വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി
വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അഗ്നിപഥ്; കരസസേന വിജ്ഞാപനം പുറത്തിറക്കി; രജിസ്ട്രേഷന് ജൂലൈയില്‍ തുടക്കം; ഓഗസ്റ്റില്‍ റിക്രൂട്ട്മെന്റ്; പിന്നാലെ പരിശീലനം
പൊറുതിമുട്ടി; സമാധാനമായി ജീവിക്കണം; സൈന്യത്തിനൊപ്പം ഭീകരവേട്ടയ്ക്ക് ഇറങ്ങി ജനങ്ങള്‍; രണ്ടു ലഷ്കര്‍ ഭീകരരെ പിടികൂടി; ഗ്രാമീണര്‍ക്ക് 2 ലക്ഷം പാരിതോഷികം
അഗ്നിവീറുകള്‍ക്കായി അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ അഞ്ച്; നിയമന നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വ്യോമസേനയും ഉത്തരവിറക്കി
ഭാരതത്തിന്റെ ആകാശം കാക്കാന്‍ യുവാക്കളെ വിളിച്ച് വ്യോമസേന; അഗ്നിപഥ്റിക്രൂട്ട്മെന്റ് രണ്ടുദിവസത്തിനുള്ളിലെന്ന് എയര്‍ഫോഴ്സ് മേധാവി; ആവേശത്തോടെ രാജ്യം
അഞ്ചു വര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം;യുവാക്കള്‍ക്ക് സൈനിക പരിശീലനം അഗ്നിപഥ് പ്രവേശ് യോജന എന്ന പേരില്‍
അഗ്നിപഥ് യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകാനും, രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണ്ണാവസരം; റിക്രൂട്മെന്റ് നടപടികള്‍ ഉടനടി ആരംഭിക്കും