ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള പണികള്‍ക്ക് വേഗം കൂട്ടാന്‍ ജാര്‍ഖണ്ഡില്‍ നിന്ന് 1700 തൊഴിലാളികളെകൂടി സൈന്യം എത്തിച്ചു. അതിര്‍ത്തിയിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ചൈനയുടെ ആവശ്യം ഉന്നയിച്ചത്. എന്നാല്‍, ഇതു തള്ളിയാണ് യുദ്ധകാലടിസ്ഥാനത്തില്‍ നിര്‍മാണം ഇന്ത്യന്‍സൈന്യം മുന്നോട്ട് കൊണ്ടു പോകുന്നത്. സൈനിക ട്രക്കുകളിലാണ് തൊഴിലാളികളെ അതിര്‍ത്തിയില്‍ എത്തിച്ചിച്ചിരിക്കുന്നത്.
ന്യൂദല്‍ഹി: അതിര്‍ത്തി തര്‍ക്കത്തില്‍ 20 ജവാന്മാര് വീരമൃത്യു വരിച്ചതോടെ ചൈനക്കെതിരെ നിലപാട് ശക്തമാക്കി ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ കരസേന കൂടുതല്‍ ശക്തമാക്കി. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള പണികള്‍ക്ക് വേഗം കൂട്ടാന്‍ ജാര്‍ഖണ്ഡില്‍ നിന്ന് 1700 തൊഴിലാളികളെകൂടി സൈന്യം എത്തിച്ചു. അതിര്‍ത്തിയിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ചൈനയുടെ ആവശ്യം ഉന്നയിച്ചത്. എന്നാല്‍, ഇതു തള്ളിയാണ് യുദ്ധകാലടിസ്ഥാനത്തില്‍ നിര്‍മാണം ഇന്ത്യന്‍സൈന്യം മുന്നോട്ട് കൊണ്ടു പോകുന്നത്. സൈനിക ട്രക്കുകളിലാണ് തൊഴിലാളികളെ അതിര്‍ത്തിയില്‍ എത്തിച്ചിച്ചിരിക്കുന്നത്.
അതിര്‍ത്തിയിലെ റോഡുകളിലെ അറ്റകുറ്റപണികളാണ് സൈന്യം ഇപ്പോള്‍ പൂര്ത്തികരിച്ചുകൊണ്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാരമുള്ള ട്രക്കുകള്‍ ഓടിച്ച് റോഡുകളുടെ ഉറപ്പ് സൈന്യം കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങള്‍ എത്തിക്കുന്നതിനാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്കുന്ന സൂചന.
അതിര്‍ത്തിയിലെ തല്‍സ്ഥിതി 15ന് വൈകിട്ടും രാത്രിയുമായി ലംഘിക്കാന്‍ ചൈനീസ് സൈന്യം ശ്രമം നടത്തിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ ഭാഗത്ത് മാത്രമാണ് ഇന്ത്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും സൈന്യം വ്യക്തമാക്കി. അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാവുകയാണെങ്കില്‍ അതിവേഗം സൈനിക നീക്കം നടത്താനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കിഴക്കന്‍ ലഡാക്കില്‍ നടക്കുന്നത്.
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍ സൈന്യത്തെ ഒരു 'ഭാവി ശക്തി'യായി വികസിപ്പിക്കണം; പ്രതിരോധ രംഗത്തും ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്വാശ്രയത്വം കൈവരിക്കണം
രാജ്യസുരക്ഷ ശക്തം; കടലിന് കാവലാളായി ഇന്ത്യന്‍ നിര്‍മ്മിത 'സൂറത്തും ഉദയഗിരിയും'; രണ്ട് യുദ്ധക്കപ്പലുകള്‍ക്ക് സാക്ഷിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
നാവിക സേന സമുദ്രതാത്പ്പര്യങ്ങള് സംരക്ഷിച്ചുകൊണ്ടു തന്നെ രാജ്യത്തിന് സുരക്ഷിതമായ അന്തരീക്ഷം തീര്‍ക്കുന്നു; അഭിനന്ദനവുമായി പ്രതിരോധമന്ത്രി
ആകാശത്ത് നിന്ന് തൊടുക്കാം; ശത്രുക്കളുടെ നെഞ്ചും തുളയ്ക്കും; അപകടകാരിയായ ഇസ്രയേലിന്റെ സ്പൈക്ക് മിസൈല്‍, 'ടാങ്ക് കില്ലര്‍' വാങ്ങാനൊരുങ്ങി ഇന്ത്യ
പ്രതിരോധ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് 10 കോടി രൂപ വരെ പിന്തുണ
പ്രതിരോധ മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് ഭാരതം; തദ്ദേശീയമായി നിര്‍മ്മിച്ച കപ്പല്‍വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; (വീഡിയോ)