×
login
ശത്രുക്കളുടെ നെഞ്ച് തുളയ്ക്കാന്‍ ഇന്ത്യയുടെ ആദ്യ ഹൈപ്പര്‍സോണിക് മിസൈല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍; റഷ്യ‍യുമായി കൈകോര്‍ത്ത് രാജ്യം; യുപിയിലും നിര്‍മ്മാണം

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ സാങ്കേതിക കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് യുപി പ്രതിരോധ വ്യാവസായിക ഇടനാഴി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി 80 ഹെക്കറ്റര്‍ ഭൂമിയും യുപിയില്‍ സ്വന്തമാക്കി. 300 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്ന്. 2024 ലോടെ ഇവിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി എല്ലാവര്‍ഷവും 80 മുതല്‍ 100 ബ്രഹ്മോസ് സംവിധാനം നിര്‍മ്മിക്കാനും സാധിക്കും.

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ ഹൈപ്പര്‍സോണിക് മിസൈല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് ബ്രഹ്മോസ് ഏറോസ്‌പേസ് അറിയിച്ചു. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായാണ് മിസൈല്‍ ഒരുങ്ങുന്നത്. കൂടാതെ, ലോകത്തിലെ ഏറ്റവും വേഗവും കരുത്തുമുള്ള അത്യാധുനിക ആയുധങ്ങളും പണിപ്പുരയില്‍ ഒരുങ്ങുകയാണെന്ന് ബ്രഹ്മോസ് സിഇഒ അതുല്‍ റാണെ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ സംവിധാനമാണ് ഇന്ത്യക്ക് ഉള്ളത്. യു പി പ്രതിരോധ വ്യാവസായിക ഇടനാഴി പദ്ധതിക്ക് കീഴില്‍ ലഖ്‌നൗവില്‍ ആയുധ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരം പുത്തന്‍ തലമുറ യുദ്ധസാമഗ്രികളാണ് പ്രധാനമായും ഇവിടെ നിര്‍മ്മിക്കുന്നത്.


അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ സാങ്കേതിക കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് യുപി പ്രതിരോധ വ്യാവസായിക ഇടനാഴി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി 80 ഹെക്കറ്റര്‍ ഭൂമിയും യുപിയില്‍ സ്വന്തമാക്കി. 300 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്ന്. 2024 ലോടെ ഇവിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി എല്ലാവര്‍ഷവും 80 മുതല്‍ 100 ബ്രഹ്മോസ് സംവിധാനം നിര്‍മ്മിക്കാനും സാധിക്കും. നിലവില്‍ ഇന്ത്യന്‍ സേനയുടെ മൂന്ന് വിഭാഗങ്ങള്‍ക്കും സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ സംവിധാനം സ്വായത്തമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കീഴില്‍, ഫിലിപ്പീന്‍സ് നാവിക സേനയ്ക്കായി കപ്പല്‍ വേധ മിസൈല്‍ സംവിധാനം ഇന്ത്യ നിര്‍മ്മിച്ച് നല്‍കിയിരുന്നു. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്കിടയില്‍, ലോകത്തിലെ എണ്ണം പറഞ്ഞ പ്രതിരോധ സാമഗ്രി കയറ്റുമതി രാജ്യമാകാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രിയുടെ 'മേക്ക് ഫോര്‍ ദ് വേള്‍ഡ്' പദ്ധതി പ്രകാരം രാജ്യം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.