ലേയിലെ സേന വിമാനത്താവളത്തില്‍ നിന്നു വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ ലഡാക്കിലെ നിമു സൈനിക ക്യാംപിലാണ് എത്തിയത്. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ സൈനികര്‍ ആവേശത്തിലായി. 11,000 അടി ഉയരത്തിലുള്ള സൈനിക ക്യാംപില്‍ ചുമതലയിലുള്ള ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു
ലഡാക്ക്: ചൈനയുമായുള്ള സംഘര്‍ഷം ശക്തമായി നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തി കാക്കുന്ന സൈനികരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദര്‍ശനം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ലഡാക്ക് സന്ദര്‍ശിക്കും എന്നായിരുന്നു ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയെന്നും രണ്ടു ദിവസത്തിനകം സന്ദര്ശിക്കുമെന്നുമടക്കമുള്ള അറിയിപ്പ് വന്നു. അപ്പോള്‍ ഒന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനം സംബന്ധിച്ച് ഒരു സൂചനയും പുറത്തുവന്നിരുന്നില്ല. ഇന്നു രാവിലെ ലഡാക്കില്‍ നിന്നു അമ്പതു കിലോമീറ്ററോളം അകലെ ലേ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പറന്നിറങ്ങിയ ശേഷമാണ് ഇതു സംബന്ധിച്ച വാര്‍ത്ത ദേശീയ വാര്‍ത്ത ഏജന്‍സികള്‍ക്ക് ലഭിച്ചത്. വിമാനത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേന മേധാവി എം.എം. നരവനെ എന്നിവരും പ്രധാനമന്ത്രിയുടെ ഓഫിസിലെ മൂന്നു ഉന്നത ഉദ്യോഗസ്ഥരുമാണ് ഒപ്പമുണ്ടായിരുന്നത്.
ലേയിലെ സേന വിമാനത്താവളത്തില്‍ നിന്നു വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ ലഡാക്കിലെ നിമു സൈനിക ക്യാംപിലാണ് എത്തിയത്. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ സൈനികര്‍ ആവേശത്തിലായി. 11,000 അടി ഉയരത്തിലുള്ള സൈനിക ക്യാംപില്‍ ചുമതലയിലുള്ള ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. കരസേന, വ്യോമസേന, ചൈന അതിര്‍ത്തി കാക്കുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സ് അംഗങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു. രാജ്യം ഒറ്റക്കെട്ടായി സൈനികര്‍ക്ക് ഒപ്പമുണ്ടെന്നും രാജ്യസുരക്ഷയില്‍ ഒരു വീട്ടുവീഴ്ചയും ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ ബിഹാര്‍ രജിമെന്റിലേയും ഘാതക് കമാന്‍ഡോ സംഘാംഗങ്ങളേയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഒപ്പം, അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന റോഡുകളുടെ സ്ഥിതിഗതികളും അദ്ദേഹം നേരിട്ട് വിലയിരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. നിരവധി തവണ സൈനികതല ചര്‍ച്ചകള്‍ക്കു ശേഷവും അതിര്‍ത്തിയില്‍ നിന്നു ചൈനീസ് പട്ടാളം പിന്മാറാത്ത സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ ലഡാക്ക് സന്ദര്‍ശനം. ലോകാരാജ്യങ്ങളും ചൈനയും അതീവ ഗൗരവത്തോടെയാണു മോദിയുടെ ലഡാക്ക് സന്ദര്‍ശനം നോക്കിക്കാണുന്നത്. യുദ്ധസമാനമായ സാഹചര്യത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ സൈനികരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുന്ന നടപടിയാണ് മോദിയുടെ ഭാഗത്തു നിന്നുണ്ടായതെന്നു സൈനിക രംഗത്തെ വിദഗ്ധര്‍ തന്നെ വിലയിരുത്തുന്നുണ്ട്. മുന്‍പ് അതിര്‍ത്തിയില്‍ ദീപാവലി ആഘോങ്ങൡ സൈനികര്‍ക്കൊപ്പം പങ്കെടുത്തിട്ടുണ്ട് മോദി.
Twitter tweet: https://twitter.com/ANI/status/1278932677236871168
യേശുദാസിന്റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന് ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍ സൈന്യത്തെ ഒരു 'ഭാവി ശക്തി'യായി വികസിപ്പിക്കണം; പ്രതിരോധ രംഗത്തും ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്വാശ്രയത്വം കൈവരിക്കണം
രാജ്യസുരക്ഷ ശക്തം; കടലിന് കാവലാളായി ഇന്ത്യന്‍ നിര്‍മ്മിത 'സൂറത്തും ഉദയഗിരിയും'; രണ്ട് യുദ്ധക്കപ്പലുകള്‍ക്ക് സാക്ഷിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
നാവിക സേന സമുദ്രതാത്പ്പര്യങ്ങള് സംരക്ഷിച്ചുകൊണ്ടു തന്നെ രാജ്യത്തിന് സുരക്ഷിതമായ അന്തരീക്ഷം തീര്‍ക്കുന്നു; അഭിനന്ദനവുമായി പ്രതിരോധമന്ത്രി
ആകാശത്ത് നിന്ന് തൊടുക്കാം; ശത്രുക്കളുടെ നെഞ്ചും തുളയ്ക്കും; അപകടകാരിയായ ഇസ്രയേലിന്റെ സ്പൈക്ക് മിസൈല്‍, 'ടാങ്ക് കില്ലര്‍' വാങ്ങാനൊരുങ്ങി ഇന്ത്യ
പ്രതിരോധ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് 10 കോടി രൂപ വരെ പിന്തുണ
പ്രതിരോധ മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് ഭാരതം; തദ്ദേശീയമായി നിര്‍മ്മിച്ച കപ്പല്‍വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; (വീഡിയോ)