കൊച്ചി: ജില്ലയില്‍ ഇന്നലെ കൊവിഡ് രോഗികളുടെയണ്ണത്തില് വീണ്ടും വര്‍ദ്ധന. 1468 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. 1430 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. മൂന്നുപേര്‍ പുറത്തുനിന്നെത്തിയവരാണ്. 31 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 12353 പേര് ചികിത്സയിലുണ്ട്. 10.02 ശതമാനമാണ് ഇന്നലെത്തെ ടിപിആര്‍.
ഇന്നലെ 868 പേര് മാത്രമാണ് രോഗമുക്തരായത്. 1187 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1953 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. 35591 പേര് വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. 175 പേരെ ആശുപത്രിയില്‍/ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. 171 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളേജ് 88, ജിഎച്ച് മൂവാറ്റുപുഴ 19, ജിഎച്ച് എറണാകുളം 51, ഡിഎച്ച് ആലുവ 38, പള്ളുരുത്തി താലൂക്ക് ആശുപത്രി 17, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 26, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 7, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 19, കോതമംഗലം താലൂക്ക് ആശുപത്രി 11, അങ്കമാലി താലൂക്ക് ആശുപത്രി 19, പിറവം താലൂക്ക് ആശുപത്രി 24, അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 76, സഞ്ജീവനി 41, സ്വകാര്യ ആശുപത്രികള്‍ 879, എഫ്എല്‍ടിസികള്‍ 350, എസ്എല്‍ടിസി കള്‍ 252, ഡാമിസിലറി കെയര്‍ സെന്റര്‍ 803, വീടുകള്‍ 8165 പേര് ചികിത്സയിലുണ്ട്. 14646 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 3395 പേര്‍ക്ക് കൗണ്‍സിലിങ് നല്കി.253 പേര് ടെലിമെഡിസിന്‍ മുഖേന ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: