ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുനില്ക്കുന്ന ചെല്‍സിയെ പോയിന്റ് നിലയില്‍ പിന്നിലുള്ള വെസ്റ്റ്് ബ്രോംവിച്ച്് അല്‍ബിയോണ്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് അട്ടിമറിച്ചു. മാതേവൂസ് പെരേരയും റോബിന്‍സണും വെസ്റ്റ് ബ്രോംവിച്ചിനായി രണ്ട് ഗോളുകള്‍ വീതം നേടി. ഡയാഗെഒരു ഗോള്‍ അടിച്ചു. ക്രിസ്റ്റിയന്‍ പുലിസിച്ചും മേസണ്‍ മൗണ്ടുമാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്.
29-ാം മിനിറ്റില്‍ തിയാഗോ സില്‍വ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് ചെല്‍സി പത്തുപേരുമായാണ് പൊരുതിയത്. തോറ്റെങ്കിലും ചെല്‍സി 29 മത്സരങ്ങളില്‍ 51 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം വെസ്്റ്റ് ബ്രോംവിച്ച് ഈ വിജയത്തോടെ മുപ്പത് മത്സരങ്ങളില്‍ 21 പോയിന്റുമായി പത്തൊമ്പതാം സ്ഥാനത്താണ്.
ചെല്‍സിയാണ് ആദ്യം ഗോളടിച്ചത്. 27-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ പുലിസിച്ചാണ് പന്ത് ഗോള്‍വര കടത്തിയത്്. ഗോള്‍ വീണതോടെ തകര്‍ത്തുകളിച്ച വെസ്റ്റ് ബ്രോംവിച്ച്് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളുകള്‍ നേടി 2-1 ന് ലീഡ് തിരിച്ചുപിടിച്ചു. രണ്ട് ഗോളും പെരേരയാണ് നേടിയത്. 63-ാം മിനിറ്റില്‍ റോബിന്‍സണ്‍ ലക്ഷ്യം കണ്ടതോടെ ലീഡ് 3-1 ആയി. അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ഡയാഗെ വെസ്റ്റ് ബ്രോംവിച്ചിന്റെ നാലാം ഗോളും നേടി. 71-ാം മിനിറ്റില്‍ മേസണ്‍ മൗണ്ട് ചെല്‍സിയുടെ രണ്ടാം ഗോള്‍ കുറിച്ചു. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റില്‍ റോബിന്‍സണ്‍ തന്റെ രണ്ടാം ഗോളും നേടിയതോടെ വെസ്റ്റ് ബ്രോംവിച്ച് 5-2 ന് ജയിച്ചുകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: