ദോഹ: ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഏഴാം നമ്പര്‍ ജേഴ്സിയണിഞ്ഞ് ഇറങ്ങിയ അന്റോയിന്‍ ഗ്രിസ്മാന്. രണ്ട് ഗോളിനും വഴിയൊരുക്കി മികച്ച ഫോമിലേക്കുയര്‍ന്ന ഗ്രിസ്മന്‍ ഫ്രഞ്ച് മധ്യനിരയില്‍ ചാലകശക്തിയായി കളി നിയന്ത്രിച്ചു.
സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെയെ പിന്നാലെ ചെന്ന് മഗ്വയറും സഹപ്രതിരോധതാരങ്ങളും പൂട്ടിയില്ലെങ്കിലും താരത്തിന്റെ കാലില്‍ പന്തുകിട്ടുമ്പോഴൊക്കെ ഇംഗ്ലീഷുകാര്‍ മുന്‍കരുതലെടുത്തു. ഇതോടെ സ്വതസിദ്ധമായ ശൈലിയില്‍ അതിവേഗ മുന്നേറ്റങ്ങളുമായി വിങ്ങില്‍ മിന്നിത്തിളങ്ങാന്‍ എംബാപ്പെക്ക് കഴിഞ്ഞതുമില്ല. ഇതോടെ, നിയന്ത്രണം ഗ്രിസ്മാന് ഏറ്റെടുത്തു.
മധ്യനിരയില്‍ കളി മെനഞ്ഞതിനൊപ്പം പിന്നിലേക്കിറങ്ങി വന്ന് പ്രതിരോധം ശക്തമാക്കാനും ഗ്രിസ്മാന് സഹായിച്ചു. ഈ ലോകകപ്പില്‍ ഗ്രിസ്മാന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: