×
login
'ജൂലിയേറ്റ ഇനി ഞങ്ങള്‍ക്കൊപ്പമില്ല'; മകളുടെ മരണ വാര്‍ത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‍ താരം അഡ്രിയാന്‍ ലൂണ

ഇന്‍സ്റ്റഗ്രാം കുറിപ്പിനു പിന്നാലെ അനുശോചന സന്ദേശങ്ങളുമായി ഒട്ടേറെ ആരാധകരെത്തി. ജൂലിയറ്റയുടെ മരണത്തില്‍ ഹൃദയത്തില്‍തട്ടിയുള്ള അനുശോചനം ലൂണയെ അറിയിക്കുന്നുവെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്തു. 2021ലാണ് ലൂണയുമായി ബ്ലാസ്റ്റേഴ്‌സ് കറാറിലെത്തുന്നത്. കഴിഞ്ഞ ഐഎസ്എല്‍ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തയാളാണ് ലൂണ.

മൊണ്ടെവിഡിയൊ: മകളുടെ മരണം അറിയിച്ചുള്ള കേരള ബ്ലാസ്റ്റേഴ്‌സ് താരം ഉറുഗ്വെയുടെ അഡ്രിയാന്‍ ലൂണയുടെ സമൂഹമാധ്യമ കുറിപ്പ് കണ്ണീരണിയിക്കുന്നതായി. ആറ് വയസുകാരി മകള്‍ ജൂലിയറ്റയുടെ വേര്‍പാടാണ് ലൂണ ഇന്‍സ്റ്റഗ്രാമിലൂടെ ഇന്നലെ പങ്കുവച്ചത്. ഏപ്രില്‍ ആറിനാണ് മകള്‍ മരിച്ചത്. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയങ്ങളെയും ഗുരുതരമായി ബാധിക്കുന്ന സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗം ബാധിച്ചായിരുന്നു മരണം.  

ഇന്‍സ്റ്റഗ്രാം കുറിപ്പിനു പിന്നാലെ അനുശോചന സന്ദേശങ്ങളുമായി ഒട്ടേറെ ആരാധകരെത്തി. ജൂലിയറ്റയുടെ മരണത്തില്‍ ഹൃദയത്തില്‍തട്ടിയുള്ള അനുശോചനം ലൂണയെ അറിയിക്കുന്നുവെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്തു. 2021ലാണ് ലൂണയുമായി ബ്ലാസ്റ്റേഴ്‌സ് കറാറിലെത്തുന്നത്. കഴിഞ്ഞ ഐഎസ്എല്‍ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തയാളാണ് ലൂണ.

 


 

 

 

 

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.