മൂവായിരം യുവാക്കാള്‍ ശതാബ്ദി വിസ്താരക് എന്ന നിലയില്‍ പൂര്‍ണസമയ പ്രവര്‍ത്തകരായി ഇറങ്ങുമെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
പ്രയാഗ് രാജ്: 2024 ഓടെ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ എത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിക്ക് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ യോഗം രൂപം നല്‍കിയതായി സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെപറഞ്ഞു. ഇപ്പോള്‍ത്തന്നെ പല സംസ്ഥാനങ്ങളിലും 99 ശതമാനം മണ്ഡലങ്ങളിലും ശാഖാപ്രവര്‍ത്തനം സജീവമാണ്. ചിത്തോറിലും കേരളത്തിലും ബ്രജിലും മണ്ഡലതലം വരെ ശാഖകള്‍ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ 54382 ശാഖകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോളത് 61045 ആയി വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടയില്‍ 6663 ശാഖകള്‍ വര്‍ധിച്ചു. കൊവിഡിന്റെ ദുസ്സഹമായ കാലത്തും സംഘ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയാണുണ്ടായത്. സ്ഥലങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ ചേരുന്ന സാപ്താഹിക് മിലനുകളുടെ എണ്ണത്തില്‍ നാലായിരവും മാസത്തിലൊരിക്കല്‍ ചേരുന്ന സംഘമണ്ഡലികളുടെ എണ്ണത്തില്‍ 1800ഉം വര്‍ധനയുണ്ടായി.
സംഘം സ്ഥാപിച്ചിട്ട് 2025ല്‍ നൂറ് വര്‍ഷം തികയുകയാണ്. ആ കാലത്തേക്ക് മൂവായിരം യുവാക്കാള്‍ ശതാബ്ദി വിസ്താരക് എന്ന നിലയില്‍ പൂര്‍ണസമയ പ്രവര്‍ത്തകരായി ഇറങ്ങുമെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നാല് ദിവസമായി പ്രയാഗ് രാജില്‍ ചേര്‍ന്ന കാര്യകാരിമണ്ഡല്‍ ജനസംഖ്യാ അസന്തുലനം, മതപരിവര്‍ത്തനം, വനിതാ പങ്കാളിത്തം, സാമ്പത്തിക സ്വാശ്രയത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തനിമയിലൂന്നിയ രാഷ്ട്ര നവോത്ഥാനത്തിന് തയാറെടുക്കാം: ആര് എസ് എസ് പ്രതിനിധി സഭ
റിപ്പബ്ലിക് ദിന പരേഡില്‍ സ്വയംസേവകര്‍ പങ്കെടുത്തതിന് അനുഭവ സാക്ഷ്യവുമായി ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ പ്രവര്ത്തകന്
1963 റിപ്പബ്ലിക് ദിന പരേഡ്: ആര്എസ്എസ് പ്രവര്‍ത്തകരുടെ ദേശസ്നേഹത്തെ നെഹ്റു സര്‍ക്കാര്‍ ബഹുമാനിച്ചു: കെ എല്‍ പത്തേല
'വിചാരധാര'യിലെ മുസ്ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റ് വിമര്‍ശനം; ഭാരതത്തിന് ഭീഷണിയായ നിലപാടുകളോട് വിട്ടുവീഴ്ചയില്ല; ആര്എസ്എസ്
അഭ്യസ്തവിദ്യരായ ക്രൈസ്തവ സമൂഹം 'വിചാരധാര' വായിക്കട്ടെ
സനാതന ധര്‍മ പാഠശാലകള്‍ ഗ്രാമക്ഷേത്രങ്ങള്തോറും തുടങ്ങണം; കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും