ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ ബാലസാഹിതി പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു.
തിരുവനന്തപുരം:ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ ബാലസാഹിതി പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗത്തില്‍ മുതുകാട് പുരസ്‌ക്കാര ലഭ്യതയില്‍ ഏറെ സന്തോഷം നല്‍കിയ നാലു കാരണങ്ങള്‍ പറഞ്ഞു. ആദ്യത്തേത്, ഏറെ ഇഷ്ടപ്പെടുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ കൈകളില്‍ നിന്ന് പുരസ്‌ക്കാരം വാങ്ങാനായി എന്നത്. രണ്ട് ഏറെ അടുപ്പമുണ്ടായിരുന്ന കുഞ്ഞുണ്ണി മാഷിന്റെ പേരിലുള്ള പുരസ്‌ക്കാരം എന്നത്. അതിഗംഭിരമായ മൂന്നു പ്രസംഗങ്ങള്‍ കേള്‍ക്കാനായി എന്നത് മൂന്നാമത്തെ കാര്യം(അടൂര്‍ ഗോപാലകൃഷ്ണന്റെ ഉദ്ഘാടന പ്രസംഗത്തിനു പുറമെ ബാലസാഹിതി പ്രകാശന്‍ ചെയര്‍മാന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്ററുടേയും ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ മാസ്റ്ററുടേയും പ്രസംഗവും മനോഹരമായിരുന്നു).
നാലാമത്തെ കാരണം എന്റെ അച്ഛന്റെ പേരും കുഞ്ഞുണ്ണി എന്നതായിരുന്നു എന്നതാണ്. അതേ പോരിലുള്ള പുരസക്കാരം കിട്ടിമ്പോഴുള്ള വൈകാരിക സന്തോഷം പറയാനാവില്ല . മുതുകാട് പറഞ്ഞു. ജയത്തില്‍ നിന്ന് പാഠം പഠിക്കാനാവില്ല, തോല്‍വിയില്‍നിന്നേ പഠിക്കാനാകൂ എന്ന ജീവിത പാഠം എന്നോടു പറഞ്ഞത് അച്ഛനാണെന്നും പിന്നീട് ജീവിതത്തില്‍ പല പരാജയങ്ങളും ഉണ്ടായപ്പോള്‍ അച്ചന്റെ വാക്കുകള്‍ വഴിവിളക്കായെന്നും മുതുകാട് പറഞ്ഞു.
കുഞ്ഞുണ്ണി പുരസ്‌കാരം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു. ലോകത്തില്‍ തന്നെ മുന്‍ മാതൃകയില്ലാത്ത പ്രവര്‍ത്തനമാണ് ഗോപിനാഥ് മുതുകാട് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അടൂര്‍ പറഞ്ഞു.. ശാരീരികമായ വൈകല്യമുള്ള കുട്ടികള്‍ക്ക് പരിശീലനം കൊടുത്ത് അവരുടെ ജീവതം മാറ്റുന്ന പ്രവര്‍ത്തനത്തിലാണ് മുതുകാട് ഇപ്പോള്‍.വലിയ കഴിവുകളുള്ള അത്തരം കുട്ടികളിലെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ ജീവിതം അര്‍പ്പിച്ച മുതുകാട് ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടേണ്ട വ്യക്തിയാണ്. മുതുകാടിന് കിട്ടാന്‍ പോകുന്ന വലിയ അംഗീകാരങ്ങളുടെ തുടക്കാമാകട്ടെ കുഞ്ഞുണ്ണി പുരസ്‌ക്കാരം എന്നും അടൂര്‍ ആശംസിച്ചു.
കൊച്ചുകേരളം എന്നു പറയുന്നുണ്ടെങ്കിലും മലയാളം ചെറിയ ഭാഷയല്ലെന്ന് അടൂര്‍ പറഞ്ഞു. മലയാളം പഠിച്ചവര്‍ക്ക് ഏതുഭാഷയും അനായാസം വഴങ്ങും. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. മലയാളി അമ്മമാരുടെ ഗര്‍ഭാശയത്തില്‍ കിടക്കുന്ന കുഞ്ഞിന് ലഭിക്കുന്ന താളം മലയാളമാണ്. ഒരു കാലത്ത് കേരളീയര്‍ പോലും മലയാള ഭാഷയെ അവജ്ഞയോടെ കണ്ടിരുന്നു. ഇന്ന് ഇത്തരം ചിന്താഗതികള്‍ മാറി വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബാലസാഹിതി പ്രകാശന്‍ ചെയര്‍മാന്‍ എന്‍. ഹരീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുണ്ണി മാഷ് കുഞ്ഞുവാക്കുകളിലൂടെയാണ് ലോകത്തില്‍ അത്ഭൂതങ്ങള്‍ സൃഷ്ടിച്ചതെന്ന മറുപടി പ്രസംഗത്തില്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, ബാലസാഹിതി പ്രകാശന്‍ കാര്യദര്‍ശി യു. പ്രഭാകരന്‍, വൈസ് ചെയര്‍മാന്‍ എം.എ. അയ്യപ്പന്‍, സംഘാടക സമിതി സംയോജകന്‍ പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി
പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിന്റെ സാമൂഹിക അരാജകാവസ്ഥ ഉത്കണ്ഠ ഉളവാക്കുന്നു: ഭാരതീയ വിചാരകേന്ദ്രം
എസ്.സുദര്ശന് ആര്‍ എസ് എസ് കേരള പ്രാന്തപ്രചാരക്
ദേശീയതയുടേയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റേയും പ്രാധാന്യമെന്താണെന്ന് തപസ്യ പഠിപ്പിക്കുന്നു: പദ്മ സുബ്രഹ്മണ്യം
കുഞ്ഞുണ്ണി പുരസ്‌കാരം ഗോപിനാഥ് മുതുകാടിന് ഇന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിക്കും
കുഞ്ഞുണ്ണി പുരസ്‌കാരം മജീഷ്യന്‍ ഡോ. ഗോപിനാഥ് മുതുകാടിന്
ആര്‍എസ്എസ് സംഘശിക്ഷാവര്‍ഗുകള്‍ക്ക് ഇന്ന് തുടക്കം; സംസ്ഥാനത്ത് അഞ്ച് കേന്ദ്രങ്ങളിലെ ക്യാമ്പുകള്‍ക്ക് നാളെ ഔപചാരിക ഉദ്ഘാടനം നടക്കും