കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള യാത്രാവിമാനങ്ങളുടെ സര്‍ക്കാര്‍തല പുനഃരാരംഭ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ടൂറിസം ട്രാവൽ ഫെഡേറേഷനുകള് മുന്നൊരുക്കങ്ങൾ നടന്നുവരുന്നതായി റിപ്പോര്‍ട്ട്. മടക്ക യാത്രക്കാർക്ക് 5 സേവനങ്ങൾ ഉൾപ്പെടുന്നതാണ് പാക്കേജ്. വൺ-വേ യാത്ര ടിക്കറ്റ്, രാജ്യത്തിനു അകത്ത് പ്രവേശിച്ചാൽ നടത്തപ്പെടുന്ന 2 ഘട്ടങ്ങളിലായുള്ള പിസിആർ പരിശോധന, ക്വാറന്റൈൻ കേന്ദ്രം, ഗതാഗതം, 7 ദിവസത്തെ ഭക്ഷണം എന്നിവ അടങ്ങുന്നതാണു പേക്കേജ്.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇതിനായി 300 ദിനാറിന്റെ പേക്കേജ് നൽകാനാണു ആലോചന. ഇന്ത്യ അടക്കമുള്ള ഉയർന്ന രോഗ വ്യാപന നിരക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ 2 തവണ പിസിആർ.പരിശോധനക്ക് വിധേയരാക്കാം എന്നാണു പ്രവേശന വിലക്ക് നീക്കുന്നതിനു ഉപാധിയായി വിമാന കമ്പനികൾ ആരോഗ്യ മന്ത്രാലയത്തിനു സമർപ്പിച്ച നിർദ്ദേശങ്ങളിൽ ഒന്ന്. വിമാനത്താവളത്തിൽ എത്തിയ ഉടനേയും ഒരാഴ്ചത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷവും പി.സി.ആര്.ടെസ്റ്റ് നടത്തും. ക്വാറന്റൈനില്‍ കഴിയുന്നതിനായി ഹോട്ടലുകള്‍ തെരഞ്ഞെടുക്കുവാനും ട്രാവൽസ് കമ്പനികൾ പേക്കേജ് തയ്യാറാക്കിയിട്ടുണ്ട്.
പ്രവേശന വിലക്ക് നീക്കിയാൽ ഇന്ത്യയിൽ നിന്നും നേരിട്ട് കുവൈത്തിൽ എത്തുന്ന ഒരു യാത്രക്കാരനു ശരാശരി വിമാന ടിക്കറ്റുൾപ്പെടെ 300 ദിനാറോളം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: