. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് ഘട്ടംഘട്ടമായി സ്ഥാപിക്കുകയെന്നത് കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ്
ന്യൂദല്‍ഹി: കേരളത്തില്‍ അനുവദിച്ച എയിംസ് സംബന്ധിച്ച ഉത്തരവ് വൈകില്ലെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്രധനമന്ത്രാലയത്തിലേക്ക് കൈമാറിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്രആരോഗ്യസഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയില്‍ കഴിഞ്ഞയാഴ്ച നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എയിംസിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ആരോഗ്യമന്ത്രാലയം കേന്ദ്രധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തതായി കേന്ദ്രആരോഗ്യസഹമന്ത്രി അറിയിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് ഘട്ടംഘട്ടമായി സ്ഥാപിക്കുകയെന്നത് കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ്. ഇതനുസരിച്ചുള്ള നടപടികളാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തിന് എയിംസ് പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും എവിടെ സ്ഥാപിക്കണമെന്നതു സംബന്ധിച്ച വ്യക്തത സംസ്ഥാന സര്‍ക്കാരിനില്ലാത്തതാണ് പദ്ധതി ഇത്ര വൈകാന്‍ കാരണമായത്. 2015ല്‍ എയിംസ് പ്രഖ്യാപിച്ചപ്പോള്‍ സ്ഥലം അറിയിക്കാന്‍ നിര്‍ദ്ദേശിച്ച കേന്ദ്രസര്‍ക്കാരിന് 14 ജില്ലകളുടേയും പേരുകളാണ് സംസ്ഥാന സര്‍ക്കാരും ഇടതുവലതു എംപിമാരും സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് എയിംസ് പ്രഖ്യാപനം നീട്ടിവെയ്ക്കുകയായിരുന്നു. ഏതെങ്കിലും ഒരു സ്ഥലം തെരഞ്ഞെടുത്ത് നല്‍കണമെന്ന് പലവട്ടം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പോലും നാല് സ്ഥലങ്ങളാണുള്ളത്. കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ ആണ് എയിംസിനായി മുന്‍ഗണനയിലുള്ള സ്ഥലം
നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു
വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്
മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്
കാസർകോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി; സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം