×
login
ചരിത്രത്തില്‍ ആദ്യമായി കാന്‍സര്‍ രോഗികളില്‍ മരുന്ന് പരീക്ഷണം വിജയം; 18 പേര്‍ക്ക് രോഗമുക്തി; അര്‍ബുദ ചികിത്സ രംഗത്ത് പുതിയ മാറ്റതിനുള്ള വഴിയും തെളിഞ്ഞു

ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലാണ് പരീക്ഷണം നടന്നത്. അതില്‍ എല്ലാവര്‍ക്കും രോഗമുക്തി ലഭിക്കുന്നത് അര്‍ബുദ ചികിത്സാ രംഗത്ത് ആദ്യമാണ്.

കാന്‍സര്‍ രോഗ ചികിത്സാരംഗത്തിന് പ്രതീക്ഷയേകി ന്യൂയോര്‍ക്കിലെ മരുന്ന് പരീക്ഷണം വിജയം. മലാശയ അര്‍ബുദ ബാധിതരായ 18 പേരില്‍ 'ഡൊസ്റ്റര്‍ലിമാബ്' എന്ന പുതിയ മരുന്ന് പരീക്ഷിച്ചപ്പോഴാണ് വിജയം കണ്ടത്.  

ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലാണ് പരീക്ഷണം നടന്നത്. അതില്‍ എല്ലാവര്‍ക്കും രോഗമുക്തി  ലഭിക്കുന്നത് അര്‍ബുദ ചികിത്സാ രംഗത്ത് ആദ്യമാണ്. മുന്‍പ് കീമോതെറാപ്പിയും റേഡിയേഷനും ഉള്‍പ്പെടെയുള്ള ചികിത്സ ചെയ്തിട്ടു ഫലം ലഭിക്കാത്ത ഒരേ തരത്തിലുള്ള 18 അര്‍ബുദ രോഗികള്‍ക്കു മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതം ആറ് മാസത്തേക്ക് ഡൊസ്റ്റര്‍ലിമാബ് നല്‍കി. അര്‍ബുദ വളര്‍ച്ച തുടക്കത്തിലേ കണ്ടെത്തിയതും മറ്റ് അവയവങ്ങളിലേക്കു പടര്‍ന്നിട്ടില്ലാത്തതുമായ രോഗികളിലായിരുന്നു പരീക്ഷണം നടത്തിയത്. ആറ് മാസം കഴിച്ചപ്പോള്‍ അര്‍ബുദ വളര്‍ച്ച പൂര്‍ണമായും ഇല്ലാതായി. അര്‍ബുദ നിര്‍ണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ എല്ലാ പരിശോധനയിലും രോഗം പൂര്‍ണമായും മാറിയതായി കണ്ടെത്തി. ഇവരില്‍ പാര്‍ശ്വ ഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.


അര്‍ബുദ ചികിത്സാ രംഗത്തിന് വലിയ പ്രതീക്ഷ നല്‍കുന്ന ഈ പരീക്ഷണ വിജയത്തെ ഏറെ ആശ്വസത്തേടെയാണ് ആരോഗ്യരംഗം വീക്ഷിക്കുന്നത്. എന്നിരുന്നാലും, കൂടുതല്‍ രോഗികള്‍ക്ക് ഇത് പ്രവര്‍ത്തിക്കുമോയെന്നും ക്യാന്‍സര്‍ പൂര്‍ണമായും ഭേദമാക്കാന്‍ ഇതിലൂടെ സാധിക്കുമോ എന്നറിയാന്‍ വലിയ തോതിലുള്ള പരീക്ഷണം ആവശ്യമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

ശരീരത്തിലെ ആന്റിബോഡികള്‍ക്കു പകരമാകുന്ന തന്മാത്രകളാണ് ഈ മരുന്നിലുള്ളതെന്നു പരീക്ഷണത്തിനു നേതൃത്വം നല്‍കിയ ഡോ.ലൂയി എ.ഡയസ് ജൂനിയര്‍ പറഞ്ഞു. അര്‍ബുദ ചികിത്സയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കുന്ന കണ്ടെത്തലാണിതെന്നു പ്രമുഖ ഡോക്ടര്‍മാര്‍ വിലയിരുത്തി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.