ആദിവാസി കലാരൂപമായ മംഗലം കളിയിലൂടെ പ്രശസ്തയായ കൊട്ടിയമ്മ ഈ രംഗത്ത് നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു.
പെരിയ: 95 വയസ് പിന്നിട്ടിട്ടും കൊട്ടിയമ്മയുടെ പച്ചമരുന്ന് ചികിത്സക്ക് ഇപ്പോഴും നിത്യയൗവനം. ശരീരത്തിലെ ഏത് അവയവമായാലും ഉളുക്കുണ്ടായാല്‍ നേരിട്ട് സ്പര്‍ശിക്കാതെ ഒരു പച്ചമരുന്ന് ഉപയോഗിച്ച് ഉളുക്ക് പൂര്‍ണമായും ഭേദപ്പെടുത്തുകയെന്നതാണ് കൊട്ടിയമ്മയുടെ ചികിത്സാരീതി.
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ സ്വദേശിനിയായ കൊട്ടിയമ്മ ശരീരത്തിലുണ്ടാകുന്ന ഏത് തരം ഉളുക്കിനെയും പച്ചമരുന്ന് ചികിത്സയിലൂടെ ഭേദമാക്കും. ഇത് കൊട്ടിയമ്മയുടെ ചികിത്സക്ക് വിധേയരായവരുടെ അനുഭവസാക്ഷ്യം. ഒരു വാഴപോള ഉപയോഗിച്ച് പച്ചമരുന്ന് തിരുമ്മിയും പുരട്ടിയുമാണ് ഉളുക്ക് ഭേദപ്പെടുത്തുന്നത്.
രോഗിയെ കൂടാതെ ഒരാളെ കൂടെ നിര്‍ത്തി രണ്ട് വാഴപോളകള്‍ നടുവിന് സമാനമായി കുത്തിപ്പിടിച്ച ശേഷം പച്ചമരുന്ന് തിരുമ്മുകയും പുരട്ടുകയും ചെയ്യുന്നു. ഇതിന് ശേഷം രണ്ട് വാഴപോളകളും മധ്യഭാഗത്ത് ഒട്ടിപിടിപ്പിക്കുന്നു. തുടര്‍ന്ന് ഒരു കത്തി ഉപയോഗിച്ച് വാഴപോളകള്‍ വെട്ടി ദൂരേക്ക് കളയും. ചികിത്സക്ക് വിധേയമായ വ്യക്തിയുടെ ഉളുക്ക് ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഭേദമാകുന്നു. ഉളുക്ക് ബാധിച്ച നിരവധി പേര് കൊട്ടിയമ്മയുടെ പച്ചമരുന്ന് ചികിത്സയിലൂടെ സുഖം പ്രാപിച്ചിട്ടുണ്ട്.
കൊട്ടിയമ്മയുടെ ഭര്‍ത്താവ് തിരുമ്പന്‍ നാട്ടിലെ അറിയപ്പെടുന്ന പച്ചമരുന്ന് ചികിത്സകനായിരുന്നു. തിരുമ്പന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. ഭര്‍ത്താവില്‍ നിന്ന് പകര്‍ന്നുകിട്ടിയ അറിവുമായാണ് കൊട്ടിയമ്മ പച്ചമരുന്ന് ചികിത്സക്ക് തുടക്കമിട്ടത്. ഈ പച്ചമരുന്നിനെക്കുറിച്ച് കൊട്ടിയമ്മ മകന് കരുണാകരനും പേരക്കുട്ടി വിജയനും പറഞ്ഞുകൊടുത്തിട്ടുണ്ട്. ആദിവാസി കലാരൂപമായ മംഗലം കളിയിലൂടെ പ്രശസ്തയായ കൊട്ടിയമ്മ ഈ രംഗത്ത് നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു. പരേതനായ രാഘവന്, നാരായണി, തൊപ്പിച്ചി, ഗോപി, ശങ്കരന് എന്നിവര്‍ കൊട്ടിയമ്മയുടെ മറ്റ് മക്കളാണ്.
യുപിയിലെ ഗോരഖ്നാഥ് ക്ഷേത്രം ആക്രമിക്കാന്‍ ശ്രമിച്ച അഹമ്മദ് മുര്‍ത്താസ അബ്ബാസിക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി
മൂന്ന് ക്ഷേത്രങ്ങള്‍ താന്‍ പൊളിച്ചെന്ന് അഭിമാനത്തോടെ ഡിഎംകെ നേതാവ് ടി.ആര്.ബാലു; ഡിഎംകെ ക്ഷേത്രങ്ങള്‍ പൊളിക്കുന്നവരെന്ന് അണ്ണാമലൈ
ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം'; 413 പേജുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗിനെ വിമര്‍ശിച്ച് അദാനി ഗ്രൂപ്പ്
നട്ടം തിരിഞ്ഞ് പാകിസ്ഥാന്;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ
മലബാര്‍ ബേബിച്ചന്- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍
"പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്
കാസർകോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി; സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം