രോഗബാധയെ തുടര്‍ന്ന് 2017 ല്‍ ഒഡിംഗയുടെ മകളായ റോസ്മേരിയുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ന്യൂദല്‍ഹി: കേരളത്തിലെ മകളുടെ നേത്ര ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെ ആയുര്‍വേദത്തെ പ്രകീര്‍ത്തിച്ച് കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മേരില്‍കണ്ട് ആയുര്‍വേദം ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും അവിടുത്തെ തദ്ദേശീയ സസ്യങ്ങളെ ചികിത്സയ്ക്കായി ഉപയോഗിക്കാനും ചര്‍ച്ച ചെയതു.
'ഈ പരമ്പരാഗത മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ, അവള്‍ക്ക് ഒടുവില്‍ കാഴ്ചശക്തി തിരികെ ലഭിച്ചു, ഇത് ഞങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്കി. ഈ ചികിത്സാ രീതി (ആയുര്‍വേദം) ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യങ്ങളെ ചികിത്സയ്ക്കായി ഉപയോഗിക്കാനും ഞാന്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.
Twitter tweet: https://twitter.com/ANI/status/1492789575416442883
ഒഡിംഗയുടെ മകള്‍ റോസ്മേരി ഒഡിംഗയ്ക്ക് 2017 ല്‍ ഒപ്റ്റിക് നാഡി സംബന്ധമായ രോഗം മൂലം കാഴ്ച നഷ്ടപ്പെടുകയായിരുന്നു. കാഴ്ച വൈകല്യത്തെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍, ചൈന എന്നിവിടങ്ങളില്‍ അവര്‍ ചികിത്സ തേടി. ഇതൊന്നു വിജയിച്ചില്ല. സുഹൃത്ത് വഴി് റെയ്ല ഒഡിംഗ് കേരളത്തിന്റെ ആയുര്‍വേദ സംസ്കാരത്തെക്കുറിച്ച് അറിഞ്ഞു. 2019ല്‍ കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ റോസ്മേരി ഒഡിംഗ ചികിത്സ ആരംഭിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു മാസത്തോളം കേരളത്തില്‍ ചികിത്സയിലായിരുന്നു. നിര്‍ദ്ദിഷ്ട മരുന്നും തെറാപ്പിയും വീട്ടില്‍ നിന്ന് ചെയ്തു. തുടര്‍ച്ചയായ തെറാപ്പിക്കും പരിശോധനകള്‍ക്കും ശേഷം റോസ്മേരി ഒഡിംഗയ്ക്ക് കാഴ്ച തിരിച്ചുകിട്ടി. .
'കേരളത്തിലെ കൊച്ചിയില്‍ എന്റെ മകളുടെ നേത്രചികിത്സയ്ക്കായാണ് ഞാന്‍ ഇന്ത്യയിലെത്തിയത്. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അവളുടെ കാഴ്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായി. മകള്‍ക്ക് ഏറെക്കുറേ എല്ലാം കാണാന്‍ കഴിയുമെന്നത് ഞങ്ങളുടെ കുടുംബത്തിന് വലിയ അത്ഭുതമായിരുന്നു', ഒഡിംഗ പറഞ്ഞു.
Twitter tweet: https://twitter.com/narendramodi/status/1492819883348082689
മൂന്നര വര്‍ഷത്തിന് ശേഷം ഒഡിംഗയെ കാണാന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിച്ചു. 2008 മുതല്‍ ഇന്ത്യയിലും കെനിയയിലും ഒഡിംഗയുമായുള്ള തന്റെ ഒന്നിലധികം ആശയവിനിമയങ്ങളും 2009 ലും 2012 ലും വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് അദ്ദേഹം നല്കിയ പിന്തുണയും പ്രധാനമന്ത്രി അനുസ്മരിച്ചു.
ഇരു നേതാക്കളും പരസ്പര താല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇന്ത്യകെനിയ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
ഒഡിംഗയുടെ നല്ല ആരോഗ്യത്തിനും ഭാവി ശ്രമങ്ങള്‍ക്കും നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു
മൂന്ന് ക്ഷേത്രങ്ങള്‍ താന്‍ പൊളിച്ചെന്ന് അഭിമാനത്തോടെ ഡിഎംകെ നേതാവ് ടി.ആര്.ബാലു; ഡിഎംകെ ക്ഷേത്രങ്ങള്‍ പൊളിക്കുന്നവരെന്ന് അണ്ണാമലൈ
ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം'; 413 പേജുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗിനെ വിമര്‍ശിച്ച് അദാനി ഗ്രൂപ്പ്
നട്ടം തിരിഞ്ഞ് പാകിസ്ഥാന്;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ
മലബാര്‍ ബേബിച്ചന്- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍
"പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ
ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്
കാസർകോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി; സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം